Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂവരണി വിധി: കൂറുമാറിയ...

പൂവരണി വിധി: കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കും

text_fields
bookmark_border
പൂവരണി വിധി: കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കും
cancel

കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കും. നിര്‍ണായകമായ മൂന്നാം സാക്ഷി മണര്‍കാട് മൂലയില്‍ കുന്നുംപുറം അനശ്വരക്ക് (അമ്പിളി) എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കേസില്‍ രഹസ്യമൊഴി നല്‍കിയശേഷം കൂറുമാറിയ അമ്പിളിക്കെതിരെ വിചാരണ തുടങ്ങാന്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ 12ാം പ്രതിയെ അമ്പിളി തിരിച്ചറിഞ്ഞിരുന്നു. ലിസിയുടെ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളില്‍ നിര്‍ണായക മൊഴി നല്‍കിയതും അമ്പിളിയാണ്. ഇവര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ അന്വേഷണ സംഘം അമ്പിളിയെ ചങ്ങനാശേരി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍, കേസ് വിചാരണ നടക്കുന്ന ഘട്ടത്തില്‍ അമ്പിളി കൂറുമാറി. പ്രതികളെ കണ്ടിട്ടില്ളെന്നും അറിയില്ളെന്നുമായിരുന്നു അമ്പിളി മൊഴി നല്‍കിയത്. തുടര്‍ന്നാണ് അമ്പിളിക്കെതിരെ നടപടി ആരംഭിക്കുന്നത്.

ഇരയുടെ മരണശേഷംകേസിന് തുടക്കം

പൂവരണി പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി മരിച്ചതിന് ശേഷം ലഭിച്ച പരാതിയില്‍ പൊലീസിന്‍െറ കുറ്റമറ്റ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പാലായിലെ പൂവരണി ഗ്രാമത്തിലെ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്‍െറ സഹോദരിയാണ് കുട്ടിയെ വീട്ടുജോലിക്കെന്നും പറഞ്ഞ് കൊണ്ടുവന്ന് പലര്‍ക്കായി കാഴ്ചവെച്ചത്.

വിവിധ സ്ഥലങ്ങളിലെ ഇടനിലക്കാര്‍ക്കത്തെിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി അവശയായി മാറി. തുടര്‍ന്നാണ് പിതാവിന്‍െറ ദേശമായ തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നത്. പരിശോധനയില്‍ എയ്ഡ്സ് രോഗം കണ്ടത്തെി അവിടെ വെച്ച് മരിച്ചു. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാണ് കോട്ടയത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായ സാന്ത്വനത്തിലത്തെി ഡയറക്ടര്‍ ആനി ബാബുവിനോട് മാതാവ് ആശുപത്രിക്കിടക്കയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരം പറയുന്നത്. തുടര്‍ന്ന് പരാതി മുഖ്യമന്ത്രിക്ക് നല്‍കി.  പരാതി അന്വേഷിക്കുന്നതിന് ചങ്ങനാശേരി സി.ഐ പി. ബിജോയിയെയാണ് ചുമതലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മരണമൊഴി പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ തെളിവിന് ഏറെ ബുദ്ധിമുട്ടി. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ചിറ്റമ്മ ലിസിയെ ചോദ്യംചെയ്തപ്പോഴും ആദ്യം തുമ്പു ലഭിക്കാതിരുന്ന പൊലീസ് കരുതലോടെ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തും കന്യാകുമാരിയിലും കുട്ടി എത്തിയത് കണ്ടത്തെിയത്. അന്വഷണം നടക്കവെ ഡിവൈ.എസ്.പിയായ പി. ബിജോയി കോടതിയുടെ അനുമതിയോടെ അന്വേഷണച്ചുമതല തുടര്‍ന്ന സംഭവവും അപൂര്‍വമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poovarani case
Next Story