Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പട്ടിക...

സി.പി.എം പട്ടിക മാര്‍ച്ച് 31ഓടെ; തര്‍ക്ക മണ്ഡലങ്ങളില്‍ കീഴ്ഘടകചര്‍ച്ച വീണ്ടും

text_fields
bookmark_border
സി.പി.എം പട്ടിക മാര്‍ച്ച് 31ഓടെ; തര്‍ക്ക മണ്ഡലങ്ങളില്‍ കീഴ്ഘടകചര്‍ച്ച വീണ്ടും
cancel

തിരുവനന്തപുരം: സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 31ഓടെ പ്രഖ്യാപിക്കും. ധാരണയാകാത്ത മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികകള്‍ കീഴ്ഘടകങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മറ്റുള്ളയിടങ്ങളില്‍ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായി. ഏപ്രില്‍ നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
കൊല്ലം, ആറന്മുള, തൃപ്പൂണിത്തുറ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, വര്‍ക്കല, അരുവിക്കര, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലെ തീരുമാനത്തിനാണ് വീണ്ടും മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ചേരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൊല്ലത്ത് നടന്‍ മുകേഷ്, ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് എന്നിവരെയാണ് ജില്ലാ നേതൃത്വങ്ങള്‍ നിര്‍ദേശിച്ചത്. വടക്കാഞ്ചേരിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേരി തോമസിന്‍െറയും ഇരിങ്ങാലക്കുടയില്‍ റിട്ട. പ്രഫസറുടെയും പേരുകളാണ് കേട്ടത്. ഇവിടങ്ങളിലെ കാര്യം തീരുമാനിക്കാന്‍ തിങ്കളാഴ്ച തൃശൂര്‍ ജില്ലാ കമ്മിറ്റി ചേരും. തൃപ്പൂണിത്തുറയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്‍െറ പേര് പരിഗണിച്ച് ഒരിക്കല്‍ക്കൂടി ചര്‍ച്ച ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അഴിക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ തര്‍ക്കമില്ല. എന്നാല്‍, ഐ.എന്‍.എല്ലില്‍നിന്ന് മണ്ഡലങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. ഇക്കാര്യത്തില്‍ ഐ.എന്‍.എല്ലുമായി ഞായറാഴ്ച  നടക്കുന്ന  ചര്‍ച്ചയില്‍ ധാരണയായശേഷം മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച നടത്തും. മാര്‍ച്ച് 28ന് ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതിക്കുശേഷം ചില സീറ്റുകളില്‍ കൂടി ധാരണയായശേഷമാവും സ്ഥാനാര്‍ഥി നിര്‍ണയം.
സ്ഥാനാര്‍ഥിത്വത്തില്‍ ധാരണയായ മറ്റ് മണ്ഡലങ്ങള്‍: ജില്ല, സ്ഥാനാര്‍ഥിയുടെ പേര്, മണ്ഡലം ക്രമത്തില്‍: കണ്ണൂര്‍: സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), കെ.കെ. ശൈലജ (പേരാവൂര്‍), പിണറായി വിജയന്‍ (ധര്‍മടം), എ.എം. ഷംസീര്‍ (തലശ്ശേരി). കോഴിക്കോട്: എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി), കെ. ദാസന്‍ (കൊയിലാണ്ടി), കെ.കെ. ലതിക (കുറ്റ്യാടി), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), വി.കെ.സി. മമ്മദ് കോയ (ബേപ്പൂര്‍), ജോര്‍ജ്.എം.തോമസ് (തിരുവമ്പാടി), കാരാട്ട് റസാക്ക് (കൊടുവള്ളി). കാസര്‍കോട്:
എം. രാജഗോപാലന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍ (ഉദുമ), സി.എച്ച്. കുഞ്ഞമ്പു (മഞ്ചേശ്വരം). പാലക്കാട്: വി.എസ്. അച്യുതാനന്ദന്‍ (മലമ്പുഴ), എ.കെ. ബാലന്‍ (തരൂര്‍), എന്‍.എന്‍. കൃഷ്ണദാസ് (പാലക്കാട്), കെ.ഡി. പ്രസേനന്‍ (ആലത്തൂര്‍), കെ. ബാബു (നെന്മാറ), കെ.വി. വിജയദാസ് (കോങ്ങാട്), സുബൈദ ഇസ്ഹാഖ് (തൃത്താല), പി.കെ. ശശി (ഷൊര്‍ണൂര്‍), പി. ഉണ്ണി (ഒറ്റപ്പാലം). തൃശ്ശൂര്‍: പ്രഫ.സി. രവീന്ദ്രനാഥ് (പുതുക്കാട്), ബി.ഡി. ദേവസ്സി (ചാലക്കുടി), കെ.വി. അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുനെല്ലി (മണലൂര്‍), യു.ആര്‍. പ്രദീപ് (ചേലക്കര), എ.സി. മൊയ്തീന്‍ (കുന്ദംകുളം). എറണാകുളം: എസ്. ശര്‍മ (വൈപ്പിന്‍), സാജുപോള്‍ (പെരുമ്പാവൂര്‍), വി. സലിം (ആലുവ), എം. അനില്‍കുമാര്‍ (എറണാകുളം), കെ.ജെ. മാക്സി (കൊച്ചി), എം.ജെ. ജേക്കബ് (പിറവം), എ.എം. യൂസഫ്(കളമശ്ശേരി), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര), ഷിജി ശിവജി (കുന്നത്തുനാട്). മലപ്പുറം: കെ.ടി. ജലീല്‍ (തവനൂര്‍), പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി), വി. അബ്ദുറഹ്മാന്‍ (താനൂര്‍), അഡ്വ.ടി.കെ. റഷീദലി(മങ്കട), നിഷാന്ത് (വണ്ടൂര്‍), വള്ളിക്കുന്ന്- ജിജി. വയനാട്: സി.കെ. ശശീന്ദ്രന്‍ (കല്‍പ്പറ്റ) ഒ.ആര്‍.കേളു (മാനന്തവാടി). ഇടുക്കി:
എം.എം.മണി (ഉടുമ്പഞ്ചോല) എസ്. രാജേന്ദ്രന്‍ (ദേവികുളം). കോട്ടയം: കെ. സുരേഷ്കുറുപ്പ് (ഏറ്റുമാനൂര്‍) റെജിസഖറിയ (കോട്ടയം), ജെയ്ക്.സി.തോമസ്(പുതുപ്പള്ളി). ആലപ്പുഴ: ഡോ. തോമസ് ഐസക് (ആലപ്പുഴ), ജി. സുധാകരന്‍ (അമ്പലപ്പുഴ), എ.എം. ആരിഫ് (അരൂര്‍), ആര്‍. രാജേഷ് (മാവേലിക്കര), കെ.കെ. രാമചന്ദ്രന്‍ നായര്‍(ചെങ്ങന്നൂര്‍) പ്രതിഭ ഹരി (കായംകുളം). പത്തനംതിട്ട: രാജു എബ്രഹാം (റാന്നി) ആര്‍. സനല്‍കുമാര്‍ (കോന്നി). കൊല്ലം: ഐഷാപോറ്റി (കൊട്ടാരക്കര), ജെ. മേഴ്സിക്കുട്ടിയമ്മ (കുണ്ടറ). തിരുവനന്തപുരം: ബി. സത്യന്‍ (ആറ്റിങ്ങല്‍), ഡി.കെ. മുരളി (വാമനപുരം), ഐ.ബി. സതീഷ് (കാട്ടാക്കട) സി.കെ. ഹരീന്ദ്രന്‍ (പാറശ്ശാല), വി. ശിവന്‍കുട്ടി (നേമം), കെ.എ. ആന്‍സലന്‍ (നെയ്യാറ്റിന്‍കര), ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electionkerala ballot 2016
Next Story