സി.പി.എം നിർബന്ധിച്ചാലും മത്സരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത
text_fieldsവടക്കാഞ്ചരി: സി.പി.എം നിർബന്ധിച്ചാലും ഇനി സ്ഥാനാർഥിയാകാനില്ലെന്ന് കെ.പി.എ.സി ലളിത. വീണ്ടും വീണ്ടും വിളിക്കുമ്പോൾ പാർട്ടിയോട് സ്നേഹം തോന്നുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ തന്നെ മത്സരിക്കാൻ അനുവദിക്കുന്നില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞു.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം കെ.പി.എ.സി ലളിതയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് വാർത്തയോട് പ്രതികരിക്കുകയായിരുന്നു ലളിത. ലളിതയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചു നില്‍ക്കുകയും പ്രതിഷേധമുള്ളവര്‍ ഭൂരിപക്ഷ അഭിപ്രായത്തോട് യോജിക്കണമെന്നുമായിരുന്നു നാണ് സി.പിഎമ്മിന്‍റെ തീരുമാനം.
കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിന് പിറകേയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങുകയാണെന്ന് ലളിത അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
