Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിഷ വധക്കേസിന്‍റെ നാൾവഴികൾ
text_fieldsbookmark_border
ഏപ്രില്‍ 28: പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി ഇരിങ്ങോള്‍ പെരിയാര്‍വാലി കനാല്‍ ബണ്ടിലെ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മരിച്ചനിലയില്‍ കണ്ടത്തെുന്നു. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുന്നു.
ഏപ്രില്‍ 29: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്. കൊലപാതക വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സി.ഐ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനക്ക്. രാത്രിയോടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നു.
മേയ് 1: ജിഷയുടെ വീട് സന്ദര്‍ശിച്ച് ഒരുസംഘം ലോ കോളജ് സഹപാഠികള്‍ ഞെട്ടിക്കുന്ന കൊലപാതകവിവരം സാമൂഹികമാധ്യമങ്ങള്‍ വഴി പൊതുചര്‍ച്ചക്ക് വെക്കുന്നു. വൈകുന്നേരത്തോടെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുന്നു.
മേയ് 2: പ്രതിയുടേതെന്ന് സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ളാസ്റ്റിക് ചെരിപ്പ് പൊലീസിന് ലഭിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പെരുമ്പാവൂരിലത്തെുന്നു. വന്‍ ജനകീയ പ്രതിഷേധവും രൂപപ്പെടുന്നു.
മേയ് 3: ജിഷയുടെ ദേഹത്ത് 38 മുറിവുണ്ടെന്നും ലൈംഗികപീഡനം നടന്നെന്നും മൃതശരീരം കുത്തിനശിപ്പിച്ചെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെക്കുറിച്ച് സൂചനയില്ല, നാലുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.
മേയ് 5: അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പിയെ മാറ്റി. അന്വേഷണസംഘം വിപുലീകരിക്കുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹലോട്ട്, ദേശീയ വനിതാ കമീഷന്‍ അംഗം ലളിത കുമാരമംഗലം തുടങ്ങിയവര്‍ പെരുമ്പാവൂരില്‍. ഡി.ജി.പി ടി.പി. സെന്‍കുമാറും ഇന്‍റലിജന്‍സ് മേധാവി ഹേമചന്ദ്രനും സ്ഥലത്തത്തെി അന്വേഷണപുരോഗതി വിലയിരുത്തുന്നു.
മേയ് 6: കൊല നടന്ന ദിവസം വൈകുന്നേരം ആറുമണിയോടെ മഞ്ഞഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍വാസി സ്ത്രീയുടെ മൊഴി.
മേയ് 10: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനും നീക്കം.
മേയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ള ആളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
മേയ് 15: പ്രതിയുടേതെന്ന് സംശയിക്കുന്ന ഡി.എന്‍.എ സാമ്പിള്‍ തിരിച്ചറിഞ്ഞു. ഇത് കണ്ടത്തെിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്‍െറ ചെറിയൊരംശത്തില്‍നിന്ന്.
മേയ് 27: ദക്ഷിണമേഖലാ എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജന്‍ എറണാകുളം റൂറല്‍ എസ്.പിയായി. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്നിവരെ മാറ്റി.
ജൂണ്‍ 3: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
ജൂണ്‍ 5: ലോക്നാഥ് ബഹ്റ ജിഷയുടെ വീട്ടില്‍, കേസന്വേഷണം മാജിക്കല്ളെന്ന് ഡി.ജി.പി
ജൂണ്‍ 15: വീടിന്‍െറ പരിസരത്തുനിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടത്തെിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടത്തെല്‍.
ജൂണ്‍ 16: കൊലയാളി അമീറുല്‍ ഇസ്ലാം പൊലീസ് പിടിയില്‍. ഡി.എന്‍.എ പരിശോധനയിലും ഇയാള്‍തന്നെ പ്രതിയെന്ന് ഉറപ്പിച്ചു. ആലുവയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നു.
ഏപ്രില്‍ 29: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക്. കൊലപാതക വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സി.ഐ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനക്ക്. രാത്രിയോടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നു.
മേയ് 1: ജിഷയുടെ വീട് സന്ദര്‍ശിച്ച് ഒരുസംഘം ലോ കോളജ് സഹപാഠികള്‍ ഞെട്ടിക്കുന്ന കൊലപാതകവിവരം സാമൂഹികമാധ്യമങ്ങള്‍ വഴി പൊതുചര്‍ച്ചക്ക് വെക്കുന്നു. വൈകുന്നേരത്തോടെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുന്നു.
മേയ് 2: പ്രതിയുടേതെന്ന് സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ളാസ്റ്റിക് ചെരിപ്പ് പൊലീസിന് ലഭിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പെരുമ്പാവൂരിലത്തെുന്നു. വന്‍ ജനകീയ പ്രതിഷേധവും രൂപപ്പെടുന്നു.
മേയ് 3: ജിഷയുടെ ദേഹത്ത് 38 മുറിവുണ്ടെന്നും ലൈംഗികപീഡനം നടന്നെന്നും മൃതശരീരം കുത്തിനശിപ്പിച്ചെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെക്കുറിച്ച് സൂചനയില്ല, നാലുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.
മേയ് 5: അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പിയെ മാറ്റി. അന്വേഷണസംഘം വിപുലീകരിക്കുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹലോട്ട്, ദേശീയ വനിതാ കമീഷന്‍ അംഗം ലളിത കുമാരമംഗലം തുടങ്ങിയവര്‍ പെരുമ്പാവൂരില്‍. ഡി.ജി.പി ടി.പി. സെന്‍കുമാറും ഇന്‍റലിജന്‍സ് മേധാവി ഹേമചന്ദ്രനും സ്ഥലത്തത്തെി അന്വേഷണപുരോഗതി വിലയിരുത്തുന്നു.
മേയ് 6: കൊല നടന്ന ദിവസം വൈകുന്നേരം ആറുമണിയോടെ മഞ്ഞഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍വാസി സ്ത്രീയുടെ മൊഴി.
മേയ് 10: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനും നീക്കം.
മേയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ള ആളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
മേയ് 15: പ്രതിയുടേതെന്ന് സംശയിക്കുന്ന ഡി.എന്‍.എ സാമ്പിള്‍ തിരിച്ചറിഞ്ഞു. ഇത് കണ്ടത്തെിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയ ഉമിനീരിന്‍െറ ചെറിയൊരംശത്തില്‍നിന്ന്.
മേയ് 27: ദക്ഷിണമേഖലാ എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജന്‍ എറണാകുളം റൂറല്‍ എസ്.പിയായി. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്നിവരെ മാറ്റി.
ജൂണ്‍ 3: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
ജൂണ്‍ 5: ലോക്നാഥ് ബഹ്റ ജിഷയുടെ വീട്ടില്‍, കേസന്വേഷണം മാജിക്കല്ളെന്ന് ഡി.ജി.പി
ജൂണ്‍ 15: വീടിന്‍െറ പരിസരത്തുനിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടത്തെിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടത്തെല്‍.
ജൂണ്‍ 16: കൊലയാളി അമീറുല്‍ ഇസ്ലാം പൊലീസ് പിടിയില്‍. ഡി.എന്‍.എ പരിശോധനയിലും ഇയാള്‍തന്നെ പ്രതിയെന്ന് ഉറപ്പിച്ചു. ആലുവയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
