Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലാപ്പറമ്പ് സ്കൂള്‍...

മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കല്‍: തുടര്‍നടപടി നിയമസഭാ സമ്മേളനത്തില്‍

text_fields
bookmark_border
മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കല്‍: തുടര്‍നടപടി നിയമസഭാ സമ്മേളനത്തില്‍
cancel

തിരുവനന്തപുരം: അടച്ചുപൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ തുടര്‍നടപടി നിയമസഭാസമ്മേളനത്തില്‍. നിയമസഭയില്‍ പ്രത്യേക പ്രമേയം കൊണ്ടുവരാനാണ് തീരുമാനം. നിയമസഭ ഐകകണ്ഠ്യേന പാസാക്കുന്ന പ്രമേയത്തിന് നിയമപ്രാബല്യവുമുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇത്തരത്തില്‍  ചെയ്തിട്ടുണ്ട്. പ്രമേയം പാസാക്കിയ ശേഷം പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചായിരിക്കും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. മലാപ്പറമ്പ് ഉള്‍പ്പെടെ നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും  ഉത്തരവ്  പുറപ്പെടുവിക്കാനാകില്ല.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ സ്കൂള്‍ ഏറ്റെടുക്കാനാകൂ എന്ന നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് 24ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം.

ഇതിന്‍െറ ഭാഗമായിട്ടുകൂടിയാണ് സ്കൂളിന്‍െറ ആസ്തിബാധ്യത സംബന്ധിച്ച് കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്. സെന്‍റിന് 16 ലക്ഷം രൂപയാണ് മതിപ്പുവിലയായി സമര്‍പ്പിച്ചത്. ഇതനുസരിച്ച് 5.28 കോടിയുടെ ആസ്തി ബാധ്യതയാണ് സമര്‍പ്പിക്കപ്പെട്ടത്. മലാപ്പറമ്പ് സ്കൂളിന്‍െറ കാര്യത്തിലായിരിക്കും ആദ്യം നടപടി. മറ്റ് മൂന്ന് സ്കൂളുകളുടെ കാര്യത്തില്‍ തുടര്‍ന്നും. ഇക്കാര്യത്തില്‍ നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ കൂടിയായിരിക്കും തുടര്‍നടപടികളെന്നാണ് സൂചന. കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ.യു.പി.എസ്, തൃശൂര്‍ കിരാലൂര്‍, മലപ്പുറം മങ്ങാട്ടുമുറി എ.എം.എല്‍.പി.എസ് എന്നിവ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. കോടതി ഉത്തരവ് പ്രകാരം മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കെട്ടിടങ്ങള്‍ക്ക് ക്ഷതംവരുത്തുന്നത് തടയണമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.

നേരത്തേ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മാനേജര്‍ പൊളിച്ച കെട്ടിടം പൊതുഫണ്ട് ഉപയോഗിച്ചാണ് പുതുക്കിപ്പണിതത്. കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് തടയാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ പരിഷ്കരണവും പരിഗണനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaparamba school
Next Story