Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിന്‍െറ കൊല:...

പിതാവിന്‍െറ കൊല: ഷെറിനെതിരെ വിദേശികള്‍ക്ക് ബാധകമായ നിയമപ്രകാരം കേസെടുക്കണം –കോടതി

text_fields
bookmark_border
പിതാവിന്‍െറ കൊല: ഷെറിനെതിരെ വിദേശികള്‍ക്ക് ബാധകമായ നിയമപ്രകാരം കേസെടുക്കണം –കോടതി
cancel

ചെങ്ങന്നൂര്‍: ഷെറിനെതിരെ വിദേശികള്‍ക്ക് ബാധകമായ നിയമപ്രകാരം കേസെടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു.
പിതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം തിരികെ ഹാജരാക്കിയപ്പോഴാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഓന്നാം ക്ളാസ് മജിസ്ട്രേറ്റ് സുനില്‍ ബര്‍ക്ക്മന്‍സ് വര്‍ക്കിയുടെ  നിര്‍ദേശം.  കഴിഞ്ഞരണ്ടിന് തനിക്ക് പാസ്പോര്‍ട്ട് ഉണ്ടെന്നാണ് കോടതിയുടെ ചോദ്യത്തിന് ഷെറിന്‍ മറുപടി നല്‍കിയത്. എന്നാല്‍, ഇയാളുടെ പാസ്പോര്‍ട്ട് കണ്ടത്തൊന്‍  കഴിഞ്ഞില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു.

അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ഷെറിന് അമേരിക്കന്‍ പൗരത്വമുണ്ടെന്നും അവിടെ ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പാസ്പോര്‍ട്ടിന്‍െറ കാലാവധി 2012ല്‍ കഴിഞ്ഞതാണെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയോട് പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഫോറിനേഴ്സ്  ആക്ട് പ്രകാരം കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം വ്യാഴാഴ്ച വൈകുന്നേരം3.30നാണ് ഷെറിനെ കോടതിയില്‍ ഹാജരാക്കിയത്. ഒരു ബാഗില്‍ റിവോള്‍വര്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ കൊണ്ടുവന്നശേഷം പൊലീസുകാര്‍ ചുറ്റും കൂടിനിന്ന് തന്നോട് നിര്‍ബന്ധപൂര്‍വം ഇതെടുക്കാന്‍ ആവശ്യപ്പെട്ടതായി ഷെറിന്‍ കോടിതിയില്‍ പറഞ്ഞു.

എന്നാല്‍, പൊലീസ് പീഡിപ്പിച്ചിട്ടില്ളെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിനല്‍കി.തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഷെറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി. എന്നാല്‍, 90 ദിവസിക്കുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുക എന്ന ശ്രമകരമായ കടമ്പയാണ് ഇനിയുള്ളത്. കൊലപാതകവും തെളിവുകള്‍ നശിപ്പിക്കലും നടത്തിയെങ്കിലും ഇതിന് സാക്ഷികളില്ല. ശാസ്ത്രീയ തെളിവുകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഘാതകന്‍ ഷെറിന്‍ ജോണാണെന്ന് കണ്ടത്തെിയത്.  ഇക്കാരണത്താല്‍ വിചാരണവേളയില്‍ പ്രതി ഷെറിന്‍തന്നെയാണെന്ന് പൊലീസിന് ശാസ്ത്രീയമായി തെളിയിക്കേണ്ടിവരും. തെളിവെടുപ്പ് പൂര്‍ത്തിയായെങ്കിലും ജോയി വി. ജോണിന്‍െറ ഇടുതുകാല്‍ ഇനിയും കണ്ടത്തെിയില്ല.  

മാത്രമല്ല, പലഭാഗങ്ങളില്‍നിന്നും കണ്ടെടുത്ത  ശരീരഭാഗങ്ങള്‍ ജോയിയുടേതാണെന്ന് ശസ്ത്രീയമായി തെളിയിക്കപ്പെടണം. ഇതിന് ഡി.എന്‍.എ പരിശോധനഫലം, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകള്‍ എല്ലാം ഏകോപിപ്പിച്ച് ഉറപ്പുവരുത്തണം. 90 ദിവസത്തിനകം ഇതിന് കഴിയുമോയെന്ന സംശയം നിലനില്‍ക്കുന്നു.
ശാസ്ത്രീയ തെളിവുകളില്ലാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണവേളയില്‍ കേസ് തള്ളുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച മവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ 13ന് വീണ്ടും  ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannur murder
Next Story