Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2016 11:57 AM GMT Updated On
date_range 30 July 2016 11:57 AM GMT13കാരന് പിതാവിന്‍െറ ക്രൂരമര്‍ദനം
text_fieldsbookmark_border
ഗാന്ധിനഗര്‍: പിതൃസഹോദരന്‍െറ മൊബൈല്‍ ഫോണ്‍ എടുത്തെന്ന കാരണത്താല്‍ 13കാരന് പിതാവിന്‍െറ ക്രൂരമര്‍ദനം. പത്തനംതിട്ട കോട്ടാങ്ങല്‍ കോട്ടയം മണ്ണില്‍ സക്കീറിന്‍െറ മകന്‍ ഫിറോസിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടില്‍വെച്ചായിരുന്നു സംഭവം. മര്‍ദനത്തില്‍ വലതുകാലിന്‍െറ മുട്ടുചിരട്ടക്ക് പൊട്ടലും മേല്‍ ചുണ്ടിനും നെറ്റിക്കും മുറിവുമുണ്ട്. സംഭവത്തെക്കുറിച്ച് ഫിറോസിന്‍െറ മാതാവ് ഷൈല പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം സക്കീറിന്‍െറ സഹോദരന്‍ ഷംസിന്‍െറ ഉപയോഗശൂന്യമായ മൊബൈല്‍ ഫിറോസ് എടുത്തുകളിച്ചിരുന്നു. ഇതറിഞ്ഞ സക്കീര്‍ ഫിറോസിനെ അടിക്കുകയായിരുന്നു. ആദ്യം കൈകൊണ്ടും പിന്നീട് കസേരകൊണ്ടും മര്‍ദിച്ചു. കസേരകൊണ്ടുള്ള മര്‍ദനത്തില്‍ ഫിറോസിന്‍െറ മേല്‍ചുണ്ട് മുറിഞ്ഞ് രക്തംവന്നു. ഈ സമയം ഷൈല കരഞ്ഞ് ബഹളം വെച്ചപ്പോള്‍ അയല്‍വാസികള്‍ എത്തി.
മര്‍ദനത്തിനുശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പിതാവിന്‍െറ മര്‍ദനമേറ്റ വിവരം അറിഞ്ഞ് ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ചിന്‍ അത്യാഹിത വിഭാഗത്തിലത്തെി കുട്ടിയെ പരിശോധിച്ചു. തുടര്‍ന്ന് സക്കീറിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തലക്ക് ക്ഷതമേറ്റിട്ടുണ്ടോയെന്ന് അറിയാന്‍ സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധപരിശോധനക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മത്സ്യവില്‍പനക്കാരനായ പിതാവ് അമിത മദ്യപാനിയാണെന്നും പറയപ്പെടുന്നു.
മര്‍ദനത്തിനുശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പിതാവിന്‍െറ മര്‍ദനമേറ്റ വിവരം അറിഞ്ഞ് ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ചിന്‍ അത്യാഹിത വിഭാഗത്തിലത്തെി കുട്ടിയെ പരിശോധിച്ചു. തുടര്‍ന്ന് സക്കീറിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തലക്ക് ക്ഷതമേറ്റിട്ടുണ്ടോയെന്ന് അറിയാന്‍ സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധപരിശോധനക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മത്സ്യവില്‍പനക്കാരനായ പിതാവ് അമിത മദ്യപാനിയാണെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story