Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​മാർട്ട്​ സിറ്റി...

സ്​മാർട്ട്​ സിറ്റി പലവക കച്ചവടത്തിനുള്ള സ്ഥലമാക്കി മാറ്റി –പിണറായി

text_fields
bookmark_border
സ്​മാർട്ട്​ സിറ്റി പലവക കച്ചവടത്തിനുള്ള സ്ഥലമാക്കി മാറ്റി –പിണറായി
cancel

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി സർക്കാർ മാറ്റിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഐ. ടി രംഗത്ത് വൈദഗ്ധ്യമുള്ള മലയാളി യുവജനങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാൻ നിർബന്ധിതരാകുമ്പോഴാണ് ഈ തട്ടിപ്പ്. സ്മാർട്ട് സിറ്റിയില്‍ ഐ.ടി കമ്പനികള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും പിണറായി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

തൊഴിലവസരവും സംസ്ഥാനത്തിെൻറ  പുരോഗതിയും ഉറപ്പാക്കണമെന്ന ലക്ഷ്യം സര്‍ക്കാറിനില്ലെന്നാണ് കെട്ടിടം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. യുവ സമൂഹത്തിെൻറ പ്രത്യാശകളും അവകാശങ്ങളും ചവിട്ടിമെതിച്ച്  അതാണ് ഐടി വികസനം എന്ന് കൊട്ടിഘോഷിക്കുന്ന സർക്കാറിെൻറ കപട മുഖമാണ് സ്മാർട്ട് സിറ്റിയുടെ പേരിൽ നടക്കുന്ന ആഘോഷത്തിൽ തെളിഞ്ഞു കാണുന്നതെന്നും പിണറായി കൂട്ടിച്ചേർക്കുന്നു.
 
പിണറായിയുടെ ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം

കൊച്ചി സ്മാർട് സിറ്റി ഐ ടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതിൽ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. ഐ ടി രംഗത്ത് വൈദഗ്ധ്യമുള്ള പതിനായിരക്കണക്കിന് മലയാളി യുവജനങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാൻ നിർബന്ധിതരാകുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പ്. സ്മാർട് സിറ്റിയിൽ പ്രാമുഖ്യം ഐ ടി കമ്പനികൾക്കാണ് നൽകേണ്ടത്. തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഉറപ്പാക്കേണ്ടത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അതിനല്ല തയാറാകുന്നത് എന്ന്ശനിയാഴ്ച ആദ്യകെട്ടിടം ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തമാകുന്നു, ആറരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പുതിയ ഒരു ഐടി സംരംഭം പോലുമില്ല. അന്താരാഷ്ട്രനിലവാരമുള്ള കമ്പനികളുമില്ല. സ്മാര്‍ട്ട്സിറ്റിയിലേക്ക് അന്താരാഷ്ട്ര ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്ന് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അട്ടിമറിച്ചു. എല്‍ഡിഎഫ് ഐ ടി മേഖലയിൽ നടത്തിയ മാതൃകാപരമായ ഇടപെടലിൽ നിന്നുള്ള തിരിച്ചു പോക്കാണിത്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സ്മാര്‍ട്ട്സിറ്റിയും ഇന്‍ഫോപാര്‍ക്കും ആരംഭിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. അവയിലെ തൊഴിലവസരങ്ങളും സാധ്യതകളും തുടര്‍ന്നുഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.
സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ഉൽഘാടന മാമാങ്കം നടത്തി മേനി നടിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം. അത് ജനങ്ങളെയാകെ വഞ്ചിച്ചു കൊണ്ടാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. നമ്മുടെ യുവ സമൂഹത്തിന്റെ പ്രത്യാശകളും അവകാശങ്ങളും ചവിട്ടിമെതിച്ച് . അതാണ് ഐടി വികസനം എന്ന് കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെ കപടുഖമാണ് സ്മാർട് സിറ്റിയുടെ പേരിൽ നടക്കുന്ന ആഘോഷത്തിൽ തെളിഞ്ഞു കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart citysmart city kochi
Next Story