Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാൻസ് നായിക് സുധീഷിൻെറ...

ലാൻസ് നായിക് സുധീഷിൻെറ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

text_fields
bookmark_border
ലാൻസ് നായിക് സുധീഷിൻെറ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു
cancel

തിരുവനന്തപുരം: സിയാചിനിലെ ഹിമപാതത്തിൽ പെട്ട് വീരമൃത്യു വരിച്ച കൊല്ലം മൺട്രോ തുരുത്ത് സ്വദേശി ലാൻസ് നായിക് ബി. സുധീഷിൻെറ (31) മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ രാത്രി 12 മണിയോടെ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മൺട്രോ തുരുത്ത് വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയിൽ ബ്രഹ്പുത്രൻെറയും പുഷ്പവല്ലിയുടെയും മകനാണ് സുധീഷ്.

കഴിഞ്ഞദിവസം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മൃതദേഹം ഡൽഹിയിൽ എത്തിക്കുന്നത് വൈകുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് സുധീഷടക്കം ഒമ്പത് സൈനികരുടെ ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ചത്.

അതിനിടെ ഡൽഹിയിൽ എത്തിച്ച സുധീഷിൻെറ മൃതദേഹത്തോട് സംസ്ഥാന സർക്കാർ അനാദരവ് കാണിച്ചുവെന്ന ആക്ഷേപമുയർന്നു. സംസ്ഥാന സർക്കാറിൻെറ പ്രതിനിധികളായി ആരും വിമാനത്താവളത്തിൽ എത്തിയില്ല. മറ്റുള്ളവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ അതത് സംസ്ഥാനങ്ങളിലെ റസിഡൻറ് കമീഷണർമാർ വിമാനത്താവളത്തിലുണ്ടായിരുന്നു.

സുബേദാർ നാഗേശ, ലാൻസ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കർണാടക), ഹവിൽദാർ ഏലുമലൈ, സിപോയ് ഗണേശൻ, സിപോയ് രാമമൂർത്തി, ലാൻസ് ഹവിൽദാർ എസ്. കുമാർ (തമിഴ്നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തിൽ മരിച്ച മറ്റ് സൈനികർ. അപകടത്തിൽപ്പെട്ട് ആറു ദിവസങ്ങൾ‌ക്ക് ശേഷം ജീവനോടെ കണ്ടെത്തിയ ലാൻസ് നായിക് ഹനുമന്തപ്പ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siachin avalanchelance naik sudheesh
Next Story