Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാര്‍ പരാതിയിലെ...

സോളാര്‍ പരാതിയിലെ ഗൂഢാലോചന: ഹരജി നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം

text_fields
bookmark_border

തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പരതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഹരജി നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശം. ഗൂഢാലോചന സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍വചനമനുസരിച്ച് ഹരജി നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കാനാണ് ജസ്റ്റിസ് എസ്.എസ്. വാസന്‍ വാദിഭാഗം അഭിഭാഷകനോട് ആവശ്യപ്പെട്ടത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സോളാര്‍ കമീഷന് സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരെ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയില്‍ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെയും ആര്യാടന്‍െറയും ഹരജി പരിഗണിച്ച് ഹൈകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഹരജിക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, സരിത എസ്. നായര്‍, പി.ഡി. ജോസഫ് എന്നിവരെ എതിര്‍ കക്ഷികളാക്കി കോണ്‍ഗ്രസ് അഭിഭാഷക സംഘടനയുടെ പ്രതിനിധി അഡ്വ. എ.എസ്. ശ്യാംകുമാറാണ് ഹരജി നല്‍കിയത്. ഹരജിയില്‍ വെള്ളിയാഴ്ച പ്രാഥമിക വാദം തുടങ്ങിയിരുന്നു. തിങ്കളാഴ്ച അന്യായക്കാരന്‍െറ വിസ്താരത്തിനിടയിലാണ് ഹരജി നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ഹരജിക്കാരന് വേണ്ടി അഡ്വ. സി.ആര്‍. ജെയ്സണ്‍ ഹാജരായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar case
Next Story