തിരുവനന്തപുരം-ഷൊര്‍ണൂർ റൂട്ടിൽ വിള്ളല്‍; ട്രെയിനുകൾക്ക് വേഗ നിയന്ത്രണം
text_fieldsകൊച്ചി: അങ്കമാലി കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തില്‍ തെളിവെടുപ്പ് തുടങ്ങി. എറണാകുളം റെയില്‍വേ ഏരിയാ മനേജരുടെ ഓഫീസിലാണ് തെളിവെടുപ്പ്.
തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്നും 100 കിലോമീറ്റര്‍ പാളം മാറ്റാതെ ഇത് പരിഹരിക്കാന്‍ കഴിയില്ലെന്നും നേരത്തേ മേലുദ്യോസ്ഥരെ അറിയിച്ചിരുന്നുവെന്ന് സതേണ്‍ റെയില്‍വേ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
വിള്ളലുള്ള ഭാഗങ്ങളിൽ വേഗ നിയന്ത്രണം ഏർപ്പെടുത്താനുള്ള ജോലികൾ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. ചാലക്കുടി മുതൽ ആലുവ വരെ 15 സ്ഥലങ്ങളിൽ ഇതിനോടകം വേഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കുറുകുറ്റി അപകടത്തെ തുടർന്നു തടസപ്പെട്ട ട്രെയിൻ ഗതാഗതം കഴിഞ്ഞദിവസം പുലർച്ചെയാണു പുനഃസ്ഥാപിച്ചത്. മിക്ക ദീർഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നതിനു പുറകെ വേഗനിയന്ത്രണം ഏർപ്പെടുത്തിയതു ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.