മാണിക്കെതിരായ കേസ് ഇന്ന് വിജിലൻസ് കോടതിയിൽ
text_fieldsതിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോർട്ടും മാണിയെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
യു.ഡി.എഫ് സർക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമ ബിജു രമേശിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിച്ചു എന്നാണ് മാണിക്കെതിരായ കേസ്. എന്നാൽ മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്‍റെ നിലപാട്. സർക്കാറും വിജിലൻസ് ഡയറക്ടറും മാറിയ ശേഷം ഇന്ന് കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ വിജിലൻസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴും വിജിലന്‍സ് ഇതേ നിലപാടാണ് സ്വീകരിച്ചത്. മാണിക്കെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. മാണിക്കെതിരെ പുതിയ തെളിവുകള്‍ നിലവിലില്ലെന്നും പുതിയ തെളിവുകള്‍ വന്നാല്‍ തുടരന്വേഷണം ആകാമെന്നുമാണ് വിജിലന്‍സ് കോടതിയില്‍ അറിയിച്ചത്.