Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികാരം മറച്ചുവെക്കാതെ...

വികാരം മറച്ചുവെക്കാതെ കരിപ്പൂര്‍ സമരസമിതി

text_fields
bookmark_border
വികാരം മറച്ചുവെക്കാതെ കരിപ്പൂര്‍ സമരസമിതി
cancel

മലപ്പുറം: വിമാനത്താവളത്തിനായി 12 തവണ ഭൂമി വിട്ടുനല്‍കിയിട്ടും ഇതേ ആവശ്യം തുടരുന്നതിലെ പ്രയാസവും ദു$ഖവും പങ്കുവെക്കുന്നതായി മലപ്പുറം കലക്ടറേറ്റിലെ ചര്‍ച്ചക്കത്തെിയ സമരസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതികരണങ്ങള്‍. രാവിലെ ഒമ്പതിന് ചര്‍ച്ചയെന്നറിയിച്ച് കലക്ടറേറ്റിലത്തെിയവര്‍ക്ക് മുന്നില്‍ മന്ത്രിയത്തെിയത് 11.30ന്. ആദ്യം കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന് സമ്മേളന ഹാളിലത്തെി തീരുമാനമറിയിച്ച് ചര്‍ച്ച അവസാനിപ്പിക്കാനൊരുങ്ങിയ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി സമരസമിതി പ്രവര്‍ത്തകര്‍ എഴുന്നേറ്റു. ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാകില്ളെന്നും പറയാനുള്ളത് കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

തലമുറകള്‍ കൈമാറിയ ഭൂമിക്ക് മുകളിലൂടെ വിമാനം പറക്കുന്നത് സ്വപ്നം കണ്ട തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടതായും സാധ്യതാപഠനം നടത്താതെ സ്ഥലമെടുപ്പ് അംഗീകരിക്കില്ളെന്നും സമരസമിതി കണ്‍വീനര്‍ ജാസിര്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ ആരും തങ്ങളുടെ കൂടെയില്ളെന്നും ജനപ്രതിനിധികള്‍ വഞ്ചിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമരസമിതിയുടെ വിമാനത്താവള മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി. ജലീലിന് വിഷയം അറിയാത്തതല്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് ‘മാധ്യമം’ പ്രസിദ്ധീകരിക്കുന്ന ‘കരിപ്പൂരിന്‍െറ ചിറകരിയുന്നതാര്’ എന്ന പരമ്പര ഉയര്‍ത്തിക്കാട്ടി വസ്തുതകള്‍ സമരസമിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അന്താരാഷ്ട്ര ടെര്‍മിനല്‍ നിലവിലുള്ള സ്ഥലത്തുതന്നെ നിലനിര്‍ത്തണമെന്നും ഭാവിയില്‍ ഭൂമിയേറ്റെടുക്കല്‍ നടത്താത്ത രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സമാന്തര ടാക്സി ആവശ്യം പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുത്താല്‍ മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സാങ്കേതിക സമിതി അനുകൂല നിലപാട് രേഖപ്പെടുത്തുകയാണെങ്കില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും അറിയിച്ചു.
എയര്‍പോര്‍ട്ട് സ്കൂളും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഇവിടെനിന്ന് മാറ്റി ഈ സ്ഥലം വികസനത്തിന് വിനിയോഗിക്കണം. നേരത്തേ ഏറ്റെടുത്ത 378 ഏക്കറില്‍ ഒഴിഞ്ഞുകിടക്കുന്ന 50 സെന്‍റ് ഉപയോഗയോഗ്യമാക്കണം. നേരത്തേ ഭൂമി ഏറ്റെടുത്ത് തുക നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelkaripooor samra samithi
Next Story