Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികേഷ് കുമാറിനെതിരായ...

നികേഷ് കുമാറിനെതിരായ കേസിലെ നടപടികളിന്മേല്‍ സ്റ്റേ നീട്ടി

text_fields
bookmark_border
നികേഷ് കുമാറിനെതിരായ കേസിലെ നടപടികളിന്മേല്‍ സ്റ്റേ നീട്ടി
cancel

കൊച്ചി: വഞ്ചനക്കുറ്റം ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈകോടതി മേയ് മൂന്നുവരെ നീട്ടി. നിലവില്‍ അനുവദിച്ച സ്റ്റേ വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ്  നീട്ടി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്.
ചാനലിന്‍െറ ഓഹരിയുടമയും ചാനല്‍ മാനേജ്മെന്‍റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനും ഭാര്യ റാണിക്കുമെതിരെ പൊലീസ് കേസെടുത്തത്.
ഇതിനെതിരെ ഇരുവരും ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കുകയായിരുന്നു. എന്നാല്‍, സ്റ്റേ പിന്‍വലിക്കണമെന്നാണ് സര്‍ക്കാറിന്‍െറയും ഹരജിക്കാരുടെയും ആവശ്യം. ഈ ആവശ്യം കഴിഞ്ഞതവണ കേസ് പരിഗണിക്കവേ ജസ്റ്റിസ് പി. ഉബൈദ് താല്‍ക്കാലികമായി തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളില്‍നിന്ന് കുറ്റകൃത്യം നടന്നതായി വ്യക്തമാണെന്നാണ് പരാതിക്കാരിയുടെയും സര്‍ക്കാറിന്‍െറയും വാദം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കക്ഷികള്‍ തമ്മില്‍ ധാരണയാകുമെന്ന ഉറപ്പ് ഹരജിക്കാര്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്.
 ഒത്തുതീര്‍പ്പ് ധാരണക്കുള്ള നടപടി നടക്കുന്ന സാഹചര്യത്തിലാണ് സ്റ്റേ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍  കോടതി തല്‍ക്കാലം ഇടപെടാതിരുന്നത്. ഒത്തുതീര്‍പ്പ് ധാരണ എത്രയും വേഗം നടപ്പാക്കാനുള്ള തീവ്രശ്രമം നടത്തണമെന്നും വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സ്റ്റേ നീട്ടുന്ന കാര്യം പരിഗണിക്കുന്നത് ഇക്കാര്യത്തിലെകൂടി തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാകുമെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കിയിരുന്നു. കേസ് മേയ് മൂന്നിന് ഈ ബെഞ്ച് മുമ്പാകെയാകും പരിഗണനക്കത്തെുക. ഒന്നരക്കോടി രൂപ വാങ്ങി റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചെന്നാണ് ഹരജിക്കാര്‍ക്ക് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv nikesh kumar
Next Story