Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോപ് പ്ലാന്‍റേഷന് ഭൂമി...

ഹോപ് പ്ലാന്‍റേഷന് ഭൂമി അനുവദിച്ച വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കി

text_fields
bookmark_border
ഹോപ് പ്ലാന്‍റേഷന് ഭൂമി അനുവദിച്ച വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കി
cancel

തിരുവനന്തപുരം: പീരുമേട് ഹോപ് പ്ലാന്‍റേഷന് ഭൂമി അനുവദിച്ച വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മിച്ചഭൂമിയും സർക്കാർ ഭൂമിയും ഹോപ് പ്ലാന്‍റേഷന് കൈമാറുന്നതായിരുന്നു ഉത്തരവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

ഹോപ് പ്ലാന്‍റേഷനുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം റദ്ദാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് വി.എം സുധീരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നു. നല്ല തീരുമാനമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്ന് കണ്ടെത്തിയ 750 ഏക്കറാണ് ഹോപ് പ്ലാന്റേഷന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവിട്ടത്. ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കി ഡി.സി.സി. നേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു.

സര്‍ക്കാർ നടപടി ഹോപ്പ് പ്ലാന്‍റേഷനെ സഹായിക്കാന്‍ മാത്രമുള്ളതാണെന്നും റദ്ദാക്കണമെന്നും കാണിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hope plantation
Next Story