Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൃദയമുരുകി ഒരു ഗ്രാമം...

ഹൃദയമുരുകി ഒരു ഗ്രാമം കാതോര്‍ത്തിരുന്നു...

text_fields
bookmark_border
ഹൃദയമുരുകി ഒരു ഗ്രാമം കാതോര്‍ത്തിരുന്നു...
cancel


ചിറ്റാര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശാസ്ത്രക്രിയ വിജയമാകുന്നതുവരെ ഹൃദയമുരുകി ഒരുഗ്രാമം കാത്തിരുന്നു; ചിറ്റാര്‍ മീന്‍കുഴി വാലുപറമ്പില്‍ വി.കെ. പൊടിമോന്‍െറ (51) പുതുജീവിതത്തിനായ്...
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി തിങ്കളാഴ്ച മൂന്നോടെയാണ് പൊടിമോന്‍െറ സഹോദരന്‍ വി.കെ. കൃഷ്ണന്‍കുട്ടിക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഫോണ്‍ സന്ദേശമത്തെിയത്. ഒന്നര മണിക്കൂറിനകം മെഡിക്കല്‍ കോളജില്‍ ചെക്കപ്പിനായി എത്തണമെന്നായിരുന്നു നിര്‍ദേശം. 70 കിലോമീറ്ററോളം അകലെനിന്ന് പൊടിമോനെയും കൊണ്ടുള്ള വാഹനം കൃത്യസമയത്ത് കോട്ടയം മെഡിക്കല്‍ കോളജിലത്തെി.
സര്‍ക്കാര്‍ ആശുപത്രിയില്‍ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആണെന്ന വാര്‍ത്ത ചിറ്റാറില്‍ പരന്നതോടെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും കോട്ടയത്തേക്ക് തിരിച്ചു. ടി.വി ചാനലുകള്‍ ഈ സംഭവം ഏറ്റെടുത്തതോടെ രാത്രി വൈകിയും വിവരമറിയാനായി വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും ഇടംപിടിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ ശസ്ത്രക്രിയ തുടങ്ങിയത് മുതല്‍ അവസാനിക്കുംവരെ പ്രാര്‍ഥനയോടെ വാര്‍ത്താചാനലുകള്‍ മാറിമാറി കണ്ട് ബന്ധുക്കളും നാട്ടുകാരും നേരംവെളുപ്പിച്ചു.
മേസ്തിരിപ്പണിക്കാരനായിരുന്ന പൊടിമോന് രണ്ടുവര്‍ഷം മുമ്പാണ് ഹൃദയസംബന്ധ രോഗം കണ്ടത്തെിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയത്തിന്‍െറ ഒരുഭാഗത്തിന് ചലനശേഷി ഇല്ളെന്ന് കണ്ടത്തെിയ ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനായുള്ള ഭീമമായ തുക കണ്ടത്തെുക ഈ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രകിയ വിഭാഗത്തിലെ ‘മൃതസഞ്ജീവനി’യില്‍ പേര് നല്‍കിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. പൊടിമോന്‍െറ ഭാര്യ ഓമനക്ക് തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയും മുംബൈയിലുള്ള മൂത്തമകന്‍െറ ശമ്പളവും കൊണ്ടായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഇളയമകനും ഭാര്യയും പൊടിമോന്‍െറ അരികിലുണ്ട്.


ഒറ്റക്കെട്ടായി സന്നാഹമൊരുക്കി കോട്ടയം മെഡിക്കല്‍ കോളജ്
ഗാന്ധിനഗര്‍: സംസ്ഥാന സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം മാറ്റിവെക്കലിനായി ഹൃദയം ലഭിക്കുമെന്ന് അറിഞ്ഞതുമുതല്‍ തയാറെടുപ്പിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ്. ഹൃദയം ഏറ്റുവാങ്ങുന്ന പൊടിമോനെ ശസ്ത്രക്രിയക്ക് സജ്ജമാക്കിയ ശേഷം ഡോക്ടര്‍മാര്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ എത്തുമ്പോള്‍ അവിടെ മസ്തിഷ്ക മരണം സംഭവിച്ച വിനയകുമാറിന്‍െറ മറ്റ് അവയവങ്ങള്‍ ശേഖരിക്കുന്നതേയുള്ളൂ. വിനയകുമാറിന്‍െറ കരള്‍, കണ്ണ്, വൃക്ക അവയവങ്ങളെല്ലാം ആദ്യം വേര്‍പെടുത്തി. വെന്‍റിലേറ്ററിന്‍െറയും ഇതര ഉപകരണങ്ങളുടെയും സഹായത്തോടെ ഹൃദയം വേര്‍പെടുത്തുന്ന മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ സങ്കീര്‍ണത നിറഞ്ഞതായിരുന്നു. വേര്‍പെടുത്തിയ ഹൃദയം പ്രത്യേക പെട്ടിയിലാക്കി എറണാകുളത്ത് നിന്ന് ആംബുലന്‍സില്‍ കയറിയതോടെയാണ് ഡോക്ടര്‍മാരുടെ ആദ്യ പിരിമുറുക്കം അയയുന്നത്. എറണാകുളത്ത് ആംബുലന്‍സ് കടന്നുപോകാന്‍ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസിന്‍െറ രണ്ട് വാഹനങ്ങളും ഒപ്പംവന്നു. അവസാനം ഹൃദയവുമായി ആംബുലന്‍സ് കോട്ടയത്ത് കാര്‍ഡിയോ തൊറാസിക് വിഭാഗത്തിന്‍െറ പോര്‍ച്ചിലത്തെിയപ്പോള്‍ അടുത്ത പരീക്ഷണത്തിന്‍െറ നിമിഷങ്ങളിലേക്ക് നിറഞ്ഞു ഡോക്ടര്‍മാര്‍. വിനയകുമാറിന്‍െറ വൃക്കകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും കരള്‍ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റിനും കണ്ണുകള്‍ ആലുവ ഐ ബാങ്കിനും നല്‍കിയിരുന്നു.

ആരോഗ്യമന്ത്രിയുടെ അഭിനന്ദനം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചരിത്രമെഴുതി നടത്തിയ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക് മേധാവി ഡോ. ജയകുമാറിന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ അഭിനന്ദനം.
ശസ്ത്രക്രിയ കഴിഞ്ഞ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷം മന്ത്രി ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിച്ച് ഉടന്‍തന്നെ ആശുപത്രിയിലെ തൊറാസിക് വിഭാഗത്തിന്‍െറ പോരായ്മകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി എം.പിയും അഭിനന്ദിച്ചു.



 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story