Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശേരി, കൽപറ്റ...

കളമശേരി, കൽപറ്റ നഗരസഭകളിൽ യു.ഡി.എഫ്

text_fields
bookmark_border
കളമശേരി, കൽപറ്റ നഗരസഭകളിൽ യു.ഡി.എഫ്
cancel

കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരി, വയനാട് ജില്ലയിലെ കൽപറ്റ നഗരസഭകളിൽ യു.ഡി.എഫ് ഭരണത്തിലേറി. കളമശേരിയിൽ കെ.പി.സി.സി നിർദേശം പ്രകാരം ജെസി പീറ്റർ ചെയർപേഴ്സണാകുമ്പോൾ, കൽപറ്റയിൽ ജെ.ഡി.യുവിലെ ബിന്ദു ജോസാണ് ഭരണത്തിന് നേതൃത്വം നൽകുക. കൽപറ്റയിലെ യു.ഡി.എഫ് ഘടകത്തിൽ നിലനിന്നിരുന്ന തർക്കം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ട് പരിഹരിച്ചു. ഇതുപ്രകാരം ജെ.ഡി.യു, മുസ് ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നഗരസഭാ ചെയർപേഴ്സൺ പദവി വീതംവെക്കും.

കളമശേരിയിൽ 42 അംഗ കൗൺസിലിൽ യു.ഡി.എഫിന്‍റെ 23ഉം നാല് വിമതരുെടയും അടക്കം 27 വോട്ടുകളാണ് ജെസി പീറ്ററിന്  ലഭിച്ചത്. ജെസി പീറ്ററെ പിന്തുണക്കാനുള്ള കെ.പി.സി.സി നേതൃത്വത്തിന്‍റെ നിർദേശത്തിൽ പ്രതിഷേധിച്ച് ഐ വിഭാഗം അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ഹെന്നി ബേബിക്ക് 15 വോട്ട് ലഭിച്ചു.

കൽപറ്റയിൽ ജെ.ഡി.യുവിന്‍റെ ബിന്ദു ജോസിന് കോൺഗ്രസ് വിമതന്‍റേതടക്കം 16 വോട്ടുകൾ  ലഭിച്ചു. ജെ.ഡിയുവിന് ആദ്യ ഒരു വർഷവും മുസ് ലിം ലീഗ്, കോൺഗ്രസ് എന്നിവർക്ക് തുടർന്നുള്ള രണ്ട് വർഷം വീതവും ഭരണനേതൃത്വം വഹിക്കാം. ആദ്യ തവണ മുസ് ലിം ലീഗിനാണ് വൈസ് ചെയർമാൻ പദവി ലഭിക്കുക. കൽപറ്റയിൽ ജനതാദൾ യുവിന് വൈസ് ചെയർമാൻ സ്ഥാനം നൽകാൻ മുസ് ലിം ലീഗ് എതിർപ്പ് പ്രകടിപ്പിച്ചതാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഇടയാക്കിയത്. യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് 12ഉം അംഗങ്ങളാണുള്ളത്.

കളമശേരിയിൽ പാർലമെൻററി പാർട്ടിയോഗം ചേർന്ന് മുൻ ചെയർമാൻ ജമാൽ മണക്കാടിന്‍റെ ഭാര്യ റുഖിയ ജമാലിനെ ചെയർപേഴ്സൺ ആക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് പ്രാദേശിക ഘടകത്തിൽ അഭിപ്രായ ഭിന്നതക്ക് വഴിവെച്ചതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജെസി പീറ്ററിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. കളമശേരിയിൽ 42 അംഗ നഗരസഭയിൽ യു.ഡി.എഫിന് 23ഉം എൽ.ഡി.എഫിന് 15ഉം നാല് സ്വതന്ത്രരുമാണുള്ളത്. കോൺഗ്രസിന്‍റെ 19 അംഗങ്ങളിൽ ആറു പേർ എ ഗ്രൂപ്പും 13 പേർ ഐ ഗ്രൂപ്പുമാണ്.  

സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയാകാത്ത സാഹചര്യത്തിൽ രണ്ട് നഗരസഭകളിലെയും യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് കൗൺസിൽ യോഗം ചേരാനുള്ള ക്വാറം തികയാതെ ബുധനാഴ്ച തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguecongressUDFjdukalpattakalamasery
Next Story