Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സ്പിരിറ്റ്-വ്യാജമദ്യക്കടത്ത് വ്യാപകമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

text_fields
bookmark_border
സ്പിരിറ്റ്-വ്യാജമദ്യക്കടത്ത് വ്യാപകമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
cancel

കോട്ടയം: പൊലീസ്^എക്സൈസ് വകുപ്പുകള്‍ കനത്ത ജാഗ്രത പാലിച്ചില്ളെങ്കില്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാജമദ്യദുരന്തത്തിന് സാധ്യതയേറെയാണെന്ന് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. അനധികൃത മദ്യ^സ്പിരിറ്റ് കടത്ത് തടയാന്‍ ഇരുവകുപ്പും നടത്തുന്ന പരിശോധനകള്‍ ശക്തമാണെങ്കിലും ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇപ്പോഴും ഇവ നിര്‍ബാധം കേരളത്തിലേക്ക് ഒഴുകുകയാണെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്^കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെയാണ് സ്പിരിറ്റും മദ്യവും കേരളത്തിലേക്ക് എത്തുന്നത്.

ഓണക്കച്ചവടം ലക്ഷ്യമിട്ട് കടത്തുന്ന ഇവ സ്പിരിറ്റ് മാഫിയകളുടെ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. അടിയന്തരമായി റെയ്ഡടക്കമുള്ള നടപടികള്‍ വേണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പൊലീസ്^എക്സൈസ് സ്പെഷല്‍ സ്ക്വാഡുകള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വരുംദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കണമെന്നും ഇന്‍റലിജന്‍സ് നിര്‍ദേശിച്ചു. ആര്യങ്കാവ്, കുമളി, കമ്പംമെട്ട്, പൂപ്പാറ, കളിയിക്കാവിള, വാളയാര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ സ്പിരിറ്റ് ലോബിയെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇന്‍റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടിലെ ചില പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന പ്രത്യേക അറയുള്ള ടാങ്കറുകളിലാണ് സ്പിരിറ്റ് കടത്തുന്നത്. പ്രതിദിനം 10 ലോഡുവരെ സ്പിരിറ്റ് കേരളത്തില്‍ എത്തുന്നുണ്ട്. ഇവ തടയുന്നതില്‍ ഇപ്പോഴത്തെ സംവിധാനം അപര്യാപ്തമാണ്. ബാറുകള്‍ അടച്ച ശേഷമുള്ള ആദ്യ ഓണമായതിനാല്‍ പ്രത്യേക കച്ചവടം ലക്ഷ്യമിട്ടാണ് സ്പിരിറ്റ് ലോബി വന്‍തോതില്‍ എത്തിക്കുന്നതെന്നും അതുകൊണ്ട് വരുംദിവസങ്ങളില്‍ കനത്ത ജാഗ്രത വേണമെന്നുമാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ജില്ലകളിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ടെന്ന് ഇന്‍റലിജന്‍സ് അധികൃതര്‍ വെളിപ്പെടുത്തി.

കേരളത്തിലെ കാമ്പസുകളില്‍ വന്‍തോതില്‍ കഞ്ചാവും മയക്കുമരുന്നും ഇതോടൊപ്പം എത്തിക്കുന്നുണ്ടെന്നും ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി ഇവ നിര്‍ബാധം കടത്തുന്നുണ്ടെന്നും ഇന്‍റലിജന്‍സ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു. കുമളി^കമ്പംമെട്ട് വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് കടത്ത് നിയന്ത്രിക്കുന്നതില്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ദയനീയമായി പരാജയപ്പെടുകയാണെന്നും ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സ്പിരിറ്റ് കടത്ത് സംഘങ്ങളുടെ താവളമെന്നും ഇന്‍റലിജന്‍സ് വ്യക്തമാക്കി. സ്പിരിറ്റ് കടത്ത് പിടികൂടിയാല്‍പോലും സംഘത്തിലെ ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ഒത്തുകളിയുടെ ഭാഗമായി വേണം കാണേണ്ടതെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും ഇന്‍റലിജന്‍സ് നടത്തി.

ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പരിശോധനകള്‍ക്ക് തടസ്സമെന്നാണ് ആക്ഷേപമെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണെന്നാണ് ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട്. സ്പിരിറ്റ്^വ്യാജമദ്യക്കേസുകളില്‍ തുടര്‍നടപടികള്‍ ഇല്ലാത്തതും പിടിക്കപ്പെടുന്ന കേസുകളില്‍ പകുതിപോലും കോടതികളില്‍ എത്താത്തതും പരിശോധിക്കണമെന്ന നിര്‍ദേശവും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. വര്‍ഷന്തോറും 80^90 കേസുകളെങ്കിലും പിടിക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണവും പരിശോധിക്കണമെന്നാണ് മറ്റൊരു ശിപാര്‍ശ.

പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തി പിടിക്കുന്ന കേസുകളും നാമമാത്രമാണ്. കോട്ടയം^തൃശൂര്‍^പാലക്കാട്^കൊല്ലം^തിരുവനന്തപുരം^പാലക്കാട് ജില്ലകളില്‍ പരിശോധന ശക്തമാക്കാനും ഇന്‍റലിജന്‍സ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story