Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരേ മുഖ’മുള്ള...

ഒരേ മുഖ’മുള്ള രണ്ടുപേര്‍; ഇവര്‍ മണ്ണിന്‍െറ കൂട്ടുകാര്‍

text_fields
bookmark_border
ഒരേ മുഖ’മുള്ള രണ്ടുപേര്‍; ഇവര്‍ മണ്ണിന്‍െറ കൂട്ടുകാര്‍
cancel

വടകര: മണിയൂരിന്‍െറ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇവരെയറിയുമോ? ഇതാണ്, ഇരട്ടസഹോദരങ്ങളായ ചെട്ടിയാംകണ്ടിയില്‍ നാരായണനും ഗോപാലനും. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുഖമുള്ള രണ്ടു കൃഷിപ്പണിക്കാര്‍. 65 വയസ്സാണിവര്‍ക്ക്. 12ാം വയസ്സില്‍ ഏഴാം ക്ളാസില്‍ പഠനംനിര്‍ത്തി തുടങ്ങിയ കൃഷിപ്പണിയിപ്പോഴും തുടരുന്നു. പഴയകാലത്തെ പത്തണക്കൂലിയും വാങ്ങി ജോലി ചെയ്തിട്ടുണ്ടിവര്‍. ഇപ്പോഴത് 600ഉം 700ഉം രൂപയിലത്തെിനില്‍ക്കുന്നു. ഇക്കാലത്തിനിടെ ചെയ്യാത്ത തൊഴിലില്ല. എല്ലാത്തരം കൃഷിപ്പണിയും വശമുണ്ട്. ഒപ്പം കിണര്‍ കുഴിക്കുക, കൊള്ള് കിള, ചുമര്‍ കെട്ട്, ചെണ്ട കൊട്ട് അങ്ങനെ സര്‍വകലാവല്ലഭരായി തിളങ്ങുന്നു.

തുടക്കത്തില്‍ പാട്ടത്തിന് ഭൂമിയെടുത്ത് വെറ്റിലകൃഷിയും നെല്‍കൃഷിയുമാണ് ചെയ്തിരുന്നത്. നാലടുക്ക് വെറ്റില 15 പൈസക്ക് വിറ്റതിന്‍െറ ഓര്‍മയുണ്ട് ഇവരുടെ മനസ്സില്‍. അന്ന് വാഹനസൗകര്യമൊന്നുമില്ല. തോണിമാര്‍ഗം മണിയൂരിലെ പാറേമ്മല്‍ കടവിലത്തെിക്കണം. അവിടെനിന്ന് കിലോമീറ്ററുകളോളം നടന്ന് വടകരയിലെ അഞ്ചുവിളക്ക് ജങ്ഷനിലെ കച്ചവടകേന്ദ്രത്തിലത്തെിക്കും. കണക്കുകൂട്ടിയാല്‍ നഷ്ടമാണ്. എന്നാല്‍, വിളവ് കാണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ളെന്ന് ഇരുവരും പറയുന്നു. കടത്തനാടിന്‍െറ നെല്ലറയെന്ന് അറിയപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറയിലാണ് നെല്‍കൃഷി. നല്ല വിളവ് ലഭിക്കും. അക്കാലത്ത് ആരും അരി കടയില്‍നിന്ന് വാങ്ങിയിരുന്നില്ല. മരച്ചീനി, പച്ചക്കറികള്‍ അങ്ങനെ ഒട്ടുമിക്ക വിളകളും കൃഷി  ചെയ്തു. എല്ലാറ്റിനും ജൈവവളങ്ങളാണ് ഉപയോഗിച്ചത്. ഇന്ന് വിഷം ചേര്‍ക്കാത്തതായി ഒന്നുമില്ളെന്നു പറയുമ്പോള്‍ ഇരുവര്‍ക്കും സങ്കടം.

ഇരട്ടസഹോദരങ്ങളെന്ന നിലയില്‍ കൗതുകകരമായ അനുഭവങ്ങള്‍ നിരവധിയുണ്ടിവര്‍ക്ക് പറയാന്‍. ആളെ തിരിച്ചറിയാന്‍ കഴിയാതെ കുട്ടികളും മറ്റും നടത്തുന്ന കമന്‍റുകളാണ് ഏറെ. ആരുടെ കൈയിലാണ് കൂലികൊടുത്തതെന്നറിയാതെ കുഴങ്ങുന്നവര്‍. പലപ്പോഴും ഒരേപോലെ ചിന്തിക്കുന്ന അനുഭവമാണിരുവര്‍ക്കുമുള്ളത്. പറയാന്‍ മനസ്സില്‍വെച്ചത് മറ്റെയാള്‍ പറയുന്ന അവസ്ഥ. അസുഖം വരുന്നതുപോലും ഒരുമിച്ച്. ഇപ്പോള്‍ രണ്ടുപേര്‍ക്ക് തമ്മില്‍ ചെറിയ വ്യത്യാസം തോന്നുന്നു. അതിനുകാരണം ഇവര്‍ പറയുന്നത് രണ്ടു കുടുംബമായി കഴിയുമ്പോഴുണ്ടാകുന്ന മാറ്റമെന്നാണ്.

ഒരു വീട്ടിലെ ഭക്ഷണമാണെങ്കില്‍ ഈമാറ്റം വരില്ലത്രെ. രാവിലെ എട്ടുമണിക്ക് ജോലി തുടങ്ങിയാല്‍ ഉച്ചക്ക് രണ്ടുവരെ തുടരും. പിന്നെ വീട്ടിലത്തെി തങ്ങളുടെ സ്വന്തം കൃഷിയിടത്തിലിറങ്ങും. നാരായണന്‍െറ ഭാര്യ നാരായണി. മക്കള്‍: രാജീവന്‍, ഷാജി, ഷൈനി. ഗോപാലന്‍െറ ഭാര്യ ലീല. മക്കള്‍: സുധ, സിന്ധു, സീന, സുധീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story