Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീഫ്...

ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കില്ളെന്ന് സൂചന

text_fields
bookmark_border


തിരുവനന്തപുരം: പൊതുമരാമത്ത്, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്‍െറ നടപടി റദ്ദാക്കില്ളെന്ന് സൂചന. തീരുമാനം നിയമപരമാണെന്ന് കാട്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. 1994 ലെ പൊതുഭരണവകുപ്പ് ഉത്തരവ് ആധാരമാക്കിയാണ് വിശദീകരണം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത്. റിവ്യൂ കമ്മിറ്റിക്ക് വിട്ട് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും വിവാദങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം മാറ്റുകയായിരുന്നു.
ആഭ്യന്തരവകുപ്പിന്‍െറ നടപടി റദ്ദാക്കേണ്ടതില്ളെന്ന് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായും സൂചനയുണ്ട്. ഡല്‍ഹിയിലുള്ള പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെയും തീരുമാനം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തോട് അദ്ദേഹവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയറെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ളെന്ന് മന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണത്രെ. സസ്പെന്‍ഷന്‍െറ കാര്യത്തില്‍ നടപടിക്രമം പാലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരിശോധിക്കും. സസ്പെന്‍ഷന്‍ ശിക്ഷാനടപടിയല്ളെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടില്ളെന്ന് അറിയുന്നു. കടലുണ്ടി പാലത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി.കെ. സതീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ അറിവില്ലാതെ കൈക്കൊണ്ട നടപടി വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story