Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് രണ്ടായിരത്തിലേറെ കടലാസ് സഹകരണ സംഘങ്ങള്‍

text_fields
bookmark_border
സംസ്ഥാനത്ത് രണ്ടായിരത്തിലേറെ കടലാസ് സഹകരണ  സംഘങ്ങള്‍
cancel

തൃശൂര്‍: സംസ്ഥാനത്ത് രണ്ടായിരത്തിലേറെ കടലാസ് സഹകരണ സംഘങ്ങള്‍. ഇവ നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിനെ കബളിപ്പിച്ച് നഷ്ടമുണ്ടാക്കിയത് 46 കോടിയിലധികം. സഹകരണ വിജിലന്‍സ് വിഭാഗത്തിന്‍െറ അന്വേഷണത്തിലാണ് ഈ കണ്ടത്തെല്‍. ഭരണസ്വാധീനമുപയോഗിച്ച് സഹകരണസംഘങ്ങള്‍ ആരംഭിക്കുകയും കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് പ്രവര്‍ത്തനം നിലക്കുകയുമാണ്. സജീവമല്ലാത്തതും പ്രവര്‍ത്തനം റദ്ദാക്കല്‍ നടപടി നേരിടുന്നതുമായ 2,605 സംഘങ്ങളുണ്ട്. പലതിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ പേരിന് പോലുമില്ല.
സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത 18,812 സംഘങ്ങളും1603 പ്രാഥമിക സഹകരണ ബാങ്കുകളും 14 ജില്ലാ സഹകരണബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കുമാണുള്ളത്.
ബാങ്കിങ് റെഗുലേറ്ററി ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 60 അര്‍ബന്‍ ബാങ്കുകളും ആക്ട് അനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 95 അര്‍ബന്‍ ബാങ്കുകളുമുണ്ട്. സഹകരണ ബാങ്കുകളില്‍ 60,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. നിര്‍ജീവമായതും പ്രവര്‍ത്തനാധികാരം റദ്ദാക്കിയതുമായ സംഘങ്ങള്‍ അധികമുള്ളത് തിരുവനന്തപുരത്താണ് -409 എണ്ണം. ഇവിടെ 21 കോടിക്ക് മുകളിലാണ് നഷ്ടം. കൊല്ലം-225 (നഷ്ടം-19,11,14431), പത്തനംതിട്ട-72 (നഷ്ടം-52,83,950),ആലപ്പുഴ-159 (നഷ്ടം-5,16,97,801), കോട്ടയം-168 (നഷ്ടം-4,64,11,505), ഇടുക്കി-229 (നഷ്ടം-72,33,788), എറണാകുളം-223 (നഷ്ടം-1,99,86,244), തൃശൂര്‍-294 (നഷ്ടം-1,40,78,662), പാലക്കാട്-158 (നഷ്ടം-1,72,36,043), മലപ്പുറം-127 (നഷ്ടം-69,30,637), കോഴിക്കോട്-102 (നഷ്ടം-4,55,33,237), വയനാട്-115 (നഷ്ടം-17,78,393), കണ്ണൂര്‍-129 (നഷ്ടം-5,20,65,610), കാസര്‍കോട്-95 (നഷ്ടം-26,09,436) എന്നിങ്ങനെയാണ്മറ്റ് ജില്ലകളുടെ അവസ്ഥ.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ളൊടിക്കുന്നതും സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതുമാണ് ഇതെന്ന ് സഹകരണ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും വായ്പാ അനുപാതത്തില്‍ സഹകരണ മേഖല ഓരോ വര്‍ഷവും പിന്നോട്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷികമേഖലയില്‍ കഴിഞ്ഞവര്‍ഷം അനുവദിക്കപ്പെട്ട 9,000 കോടി രൂപയില്‍ സഹകരണ മേഖലയുടെ സംഭാവന 800 കോടിയില്‍ താഴെ മാത്രമാണ്. വിദ്യാഭ്യാസ വായ്പ പോലുള്ളവയും സഹകരണ സംഘങ്ങള്‍ നല്‍കിയില്ല. ഓപറേഷന്‍ കുബേരയുടെ ഭാഗമായി വായ്പ അനുവദിക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല.
അവിടെയാണ് ഈ കടലാസ് സംഘങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ 46,19,59737 രൂപ നഷ്ടമുണ്ടാക്കിയത്.
 കോടികളുടെ നിക്ഷേപം സ്വീകരിച്ചതായി കാണിച്ചിട്ടുള്ള ചില സഹകരണ സംഘങ്ങള്‍ പണം വിനിമയം ചെയ്തതായും കാണുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story