Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 ലക്ഷം കവര്‍ന്ന...

20 ലക്ഷം കവര്‍ന്ന കേസ്; കണ്ണൂർ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
റംഷീദ്  സുരേഷ്
cancel
camera_alt

റംഷീദ്  സുരേഷ്

മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേരെ കൂടി മീനങ്ങാടി പൊലീസ് പിടികൂടി. കണ്ണൂര്‍ പള്ളിപറമ്പ് കാരോത്ത് വീട്ടില്‍ റംഷീദിനെ (31) കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും കണ്ണൂര്‍ പിണറായി സൗപർണികയില്‍ സുരേഷിനെ (36) മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു.

മാര്‍ച്ച് 15ന് ഒരാളെ പിടികൂടി. 2023 ഡിസംബര്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവരുകയായിരുന്നു. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsExtorting Money
News Summary - 20 lakh stolen case-Kannur natives arrested
Next Story