Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൂതി വിമതരുടെ...

ഹൂതി വിമതരുടെ തടങ്കലിൽനിന്ന് പ്രവീണിെൻറ മോചനം: കുരിയാടിയുടെ ആഹ്ലാദത്തിന് അതിരുകളില്ല

text_fields
bookmark_border
tk praveen and musthafa
cancel
camera_alt

ടി.കെ. പ്രവീൺ, മുസ്തഫ

വടകര: 10 മാസമായി യമനില്‍ ഹൂതി വിമതരുടെ തടങ്കലിലായിരുന്ന ഇന്ത്യന്‍ സംഘം മോചിതരാകുമ്പോള്‍ വടകര കുരിയാടിയിലെ ടി.കെ. പ്രവീണിെൻറ കുടുംബത്തി‍െൻറ ആഹ്ലാദത്തിന് അതിരുകളില്ല. വടകര നഗരസഭയിലെ ഒന്നാം വാര്‍ഡായ കുരിയാടിയിലെ കോയാ‍െൻറ വളപ്പിലാണ് പ്രവീണി‍െൻറ വീട്. ഇവിടെ ഭാര്യ അമൃതയും മക്കളായ വൈഗയും പ്രണവും പ്രവീണി‍െൻറ അമ്മ നളിനിയുമാണ് കഴിയുന്നത്. മോചിതനായ കാര്യം പ്രവീൺ തന്നെയാണ് വീട്ടുകാരെ അറിയിച്ചത്.

പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ഹെഡ് സുധീര്‍ തിരുനിലത്ത് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. പ്രവീണിെൻറ പാസ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച ഇവര്‍ തടങ്കലില്‍ കഴിയുന്ന സംഘത്തെ കുറിച്ച് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിനും യു.എന്‍ സംഘത്തിനും പരാതിയായി അടിയന്തര ഇ-മെയില്‍ അയച്ചു. തടങ്കലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ ഇവരുടെ മോചനത്തിനായി മാസങ്ങള്‍ക്കു മുേമ്പ അധികാരികള്‍ക്ക് പലതവണ നിവേദനം നല്‍കിയിരുന്നു.

ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരെ കഴിഞ്ഞദിവസമാണ് വിട്ടയച്ചത്. സൻആയിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിെൻറയും ഇടപെടലിനെത്തുടർന്നാണ് മോചനം.

ടി.കെ. പ്രവീണിനെ കൂടാതെ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫയാണ് (43) മോചിതനായ മറ്റൊരു മലയാളി. ശനിയാഴ്ച ഇന്ത്യൻ എംബസി അധികൃതർക്ക് കൈമാറിയ 14 പേരെയും യമൻ തലസ്ഥാനമായ സൻആയിലെ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. എമിഗ്രേഷൻ നടപടി പൂർത്തിയാക്കി രണ്ടുദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥ മോശമായതിനാൽ ഒരു ദ്വീപിൽ നങ്കൂരമിട്ട കപ്പലിൽ നിന്നാണ്, മത്സ്യ ബന്ധന ബോട്ടുകളിൽ ആയുധങ്ങളുമായെത്തിയ ഹൂതി വിമതർ ഇവരെ തട്ടിക്കൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenHouthi movement
News Summary - 2 malayalees released from houthi
Next Story