Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലര വര്‍ഷം; പിടിച്ചത്...

നാലര വര്‍ഷം; പിടിച്ചത് 176 കിലോ സ്വര്‍ണം

text_fields
bookmark_border
നാലര വര്‍ഷം; പിടിച്ചത് 176 കിലോ സ്വര്‍ണം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ, പണക്കടത്തിനു പിന്നില്‍ തീവ്രവര്‍ഗീയസംഘടനകൾക്ക് ബന്ധമുണ്ടെന്നും കാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നതായും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിനു പിന്നില്‍ വനിത ഉൾപ്പെട്ട സംഘമാണെന്നും സംസ്ഥാന പൊലീസ് എന്‍.ഐ.എക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. 
കാരിയര്‍മാരെ തീരുമാനിക്കുന്ന കോഴിക്കോട്ടുനിന്നുള്ള ഏജൻറിന് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട്. 176 കിലോ സ്വർണമാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പിടികൂടിയത്. ഏറ്റവും കൂടുതല്‍ പിടിച്ചത് 2017ലാണെന്നും റിപ്പോർട്ടിലുണ്ട്.

ഇൗ കാലയളവിൽ പൊലീസും എക്‌സൈസും പിടികൂടിയ സ്വര്‍ണം, കാരിയര്‍മാരുടെ റിക്രൂട്ട്‌മെൻറ്, തീവ്ര നിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന പൊലീസ് ശേഖരിച്ച വിവരങ്ങളെല്ലാം എൻ.െഎ.എക്ക് കൈമാറി. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ കാരിയർക്ക് ഒന്നര ലക്ഷം രൂപയാണ് പ്രതിഫലം. ഹവാല, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുള്ള ദുബൈയില്‍ ഹോട്ടല്‍ നടത്തുന്ന ആളെ കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 

കടത്തുന്ന സ്വർണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന എന്‍.ഐ.എ നിഗമനത്തെ ശരിെവക്കുന്നതാണ് സംസ്ഥാന പൊലീസ് റിപ്പോര്‍ട്ടും. സ്വര്‍ണക്കടത്ത് പ്രധാനമായും നടക്കുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് നടന്നത് ഏതാണ്ട് 100 കിലോ സ്വര്‍ണക്കടത്താണ്. ഏതാണ്ട് 1000 കോടി രൂപയുടെ ഹവാല ഇടപാടും നടന്നു. സ്ത്രീകളെയും കുട്ടികളെയും കാരിയര്‍മാരായി റിക്രൂട്ട് ചെയ്യുന്നവരുടെ പേരുവിവരങ്ങളും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ സജീവമായ മുന്നൂറിലധികം പേരുടെ പട്ടികയും എൻ.എ.എക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newsgold seized
News Summary - 176 kg gold seized in 4 and half year
Next Story