2023–24 ൽ സി.പി.എമ്മിന്റെ വാർഷിക വരുമാനം 167.63 കോടി; സി.പി.ഐയുടേത് 19.54 കോടി, ചെലവ് ഇങ്ങനെ...
text_fieldsന്യൂഡൽഹി: പല രാഷ്ട്രീയ പാർട്ടികളുടെയും 2023–24 ലെ പ്രധാന വരുമാനം ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സി.പി.എമ്മിന്റെ ആകെ വരുമാനം 167.63 കോടിയാണെന്നും ചെലവ് 127.28 കോടിയാണെന്നുമുളള കണക്ക് പുറത്ത്.
2022–23 ൽ 141.66 കോടിയായിരുന്നു വാർഷിക വരുമാനം, 25.97 കോടിയുടെ വർധനവാണുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങളുളളത്.
2023–24 ൽ സി.പി.ഐയുടെ വാർഷിക വരുമാനം 19.54 കോടിയാണ്, ചെലവ് 13.80 കോടി. 2022–23 ൽ നിന്ന് 4.22 കോടിയുടെ വരുമാന വർധനയാണുള്ളത്. കേരള കോൺഗ്രസ് എമ്മിന്റെ വാർഷിക വരുമാനം 1.28 കോടി, ചെലവ് 23.90 ലക്ഷം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം 14.20 ലക്ഷം. വർധന 1.14 കോടി.
തൃണമൂലിന് 612 കോടി, ബി.ആർ.എസിന് 495.5 കോടി, ബി.ജെ.ഡിക്ക് 245.5 കോടി, ടി.ഡി.പിക്ക് 174.1 കോടി, വൈ.എസ്.ആർ കോൺഗ്രസിന് 121.5 കോടി, ഡി.എം.കെക്ക് 60 കോടി, ആംആദ്മി പാർട്ടിക്ക് 10.1 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി അസാധുവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

