Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി അമ്മമാർക്കുള്ള...

ആദിവാസി അമ്മമാർക്കുള്ള 16.50 കോടിയുടെ ജനനി ജന്മരക്ഷ പദ്ധതി: പണമൊഴുക്കുന്നത് രേഖയില്ലാതെ

text_fields
bookmark_border
ആദിവാസി അമ്മമാർക്കുള്ള 16.50 കോടിയുടെ ജനനി ജന്മരക്ഷ പദ്ധതി: പണമൊഴുക്കുന്നത് രേഖയില്ലാതെ
cancel

കൊച്ചി: ആദിവാസികൾക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷ പദ്ധതിക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2019 മെയ് ഒന്ന് മുതൽ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ ശിശുമരണം മാധ്യമ വാർത്തയായതോടെയാണ് ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഈ പദ്ധതി 2013ൽ സർക്കാർ പ്രഖ്യാപിച്ചത്. 18 മാസംവരെ ഇത്തരത്തിൽ സാമ്പത്തികസഹായം നൽകാനായിരുന്നു ഉത്തരവ്.

ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട‌് അവർക്ക‌് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തികസഹായം നൽകുന്നതാണ‌് ജനനി ജന്മരക്ഷ.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത‌്. അഞ്ച‌ുവർഷത്തിന‌് ശേഷം തുക 2,000 രൂപയായി വർധിപ്പിച്ച‌് പട്ടികവർഗ വികസനവകുപ്പ‌് 2018 ജൂലൈ 23ന് ഉത്തരവിറക്കി.

മന്ത്രിയുടെ സൂക്ഷ്​മത പ്രഖ്യാപനത്തിൽ ഒതുങ്ങി

ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സർക്കാർ പുതുതായി ആവിഷ‌്കരിച്ചുവെന്നാണ് മന്ത്രി എ.കെ.ബാലൻ അവകാശപ്പെട്ടത്. സാമ്പത്തിക സഹായം എല്ലാമാസവും കൃത്യമായി ഗുണഭോക്താക്കളുടെ ബാങ്ക‌് അക്കൗണ്ടിൽ ലഭ്യമാക്കണം. വീഴ‌്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനുള്ള ചുമതല പട്ടികവർഗ വികസന ഡയറക്ടർക്കായിരിക്കും. ഗുണഭോക്താക്കളിൽ പദ്ധതിയുടെ വിവരവും ആനുകൂല്യവും യഥാസമയം എത്തുന്നതായി ഉറപ്പിക്കാൻ തുടർച്ചയായ നിരീക്ഷണം നടത്തും. ഇതിനായി വകുപ്പ‌ുതലത്തിൽ ഉന്നത ഉദ്യോഗസ്ഥന‌് ചുമതല നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അനുവദിച്ചത്​ 16.50 കോടി

2019-20 കാലയളവിൽ ജനനി ജന്മരക്ഷാ പദ്ധതിക്ക് 16.50 കോടി ചെലവഴിക്കാൻ ഭരണപരമായ അനുമതി നൽകി. അതനുസരിച്ച്, എസ്.സി ഡയറക്ടർ വീഡിയോ ഓർഡർ പ്രകാരം 2019 ഏപ്രിൽ 12ന് 17 പ്രോജക്ട് ഓഫിസർമാർക്ക് / ഗോത്ര വികസന ഓഫിസർമാർക്ക് 8.02 കോടി അനുവദിച്ചു

അനുവദിച്ച തുക

നെടുമങ്ങാട് - 2.30 കോടി

പുനലൂർ - എട്ട് ലക്ഷം

റാന്നി - 11 ലക്ഷം

കാഞ്ഞിരപ്പള്ളി - 65 ലക്ഷം

ഇടുക്കി - 45 ലക്ഷം

അടിമാലി - 30 ലക്ഷം

മൂവാറ്റുപുഴ -10 ലക്ഷം

ചാലക്കുടി - ആറ് ലക്ഷം

പാലക്കാട് - 10 ലക്ഷം

അട്ടപ്പടി - 30 ലക്ഷം

നിലമ്പൂർ - 36 ലക്ഷം

കോഴിക്കോട് - 16 ലക്ഷം

കൽപ്പറ്റ -1.23 കോടി

സുൽത്താൻ ബത്തേരി - 1.22 കോടി

മനന്തവാടി - 1.25 കോടി

കണ്ണൂർ - 66 ലക്ഷം

കാസർകോട്​ - 69 ലക്ഷം

ആകെ -8.02 കോടി

പ്രാരംഭ വിഹിതമായ 8.02 കോടി കൂടാതെ, പി‌.ഒ / ടി‌.ഡി‌.ഒകൾ‌ക്ക് 8.23കോടി അധിക അലോട്ട്മെൻറ് അനുവദിച്ചു.

അനുമതി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ, എല്ലാ മാസവും അഞ്ചാം തീയതി ഗുണഭോക്താക്കളുടെ പട്ടിക അടങ്ങിയ പുരോഗതി റിപ്പോർട്ട് പട്ടികവർഗ ഡയറക്ടറേറ്റിന് കൈമാറണമെന്ന്​ നിബന്ധന ഉണ്ടായിരുന്നു. എന്നാൽ, ഡയറക്ടറേറ്റിലെ രേഖകളുടെ സൂക്ഷ്മപരിശോധനയിൽ വ്യവസ്ഥകളൊന്നും പി‌.ഒ / ടി‌.ഡി‌.ഒകൾ‌ പാലിച്ചിട്ടില്ല.

നിരീക്ഷണത്തിന്​ ആരുമില്ല

പദ്ധതിയുടെ തുടർച്ചയായ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ല. പട്ടികവർഗ വകുപ്പിൻെറ 53 ആദിവാസി (വിപുലീകരണ ഓഫിസ്) ഉദ്യോഗസ്ഥരുടെ അധികാരപരിധിയിലെ വിലയിരുത്തൽ റിപ്പോർട്ട്, പുരോഗതി റിപ്പോർട്ട്, ഉപയോഗ റിപ്പോർട്ട്, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ഡയറക്ടർ മൂന്ന് മാസത്തിലൊരിക്കൽ സർക്കാരിന് റിപ്പോർട്ട് നൽകണമെന്നായിരുന്നു വ്യവസ്ഥ. അത് പാലിച്ചിട്ടില്ല.

എല്ലാ മാസവും അഞ്ചാം തീയതി ഗുണഭോക്തൃ പട്ടികയുടെ വിശദാംശങ്ങൾ അടങ്ങിയ പുരോഗതി റിപ്പോർട്ടുകൾ ഡയറക്ടറേറ്റിൽ നൽകണമെന്ന നിർദേശവും കടലാസിലൊതുങ്ങി. ഡയറക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ റിപ്പോർട്ടുകളില്ല. മറയൂർ അടക്കമുള്ള ഓഫിസുകളിൽ നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ജനനി ജന്മരക്ഷാ പദ്ധതിയിൽ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalAadivasi Fundjanani janmaraksha
News Summary - 16.50 crore Janani Janmaraksha scheme for tribal mothers: Cash flow without documents
Next Story