Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര ഉത്സവത്തിനിടെ...

ക്ഷേത്ര ഉത്സവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തിക്കൊന്നു

text_fields
bookmark_border
abhimanyu
cancel
camera_alt

അഭിമന്യു

കൊല്ലപ്പെട്ടത് എസ്.എഫ്.ഐ പ്രവർത്തകൻ

കായംകുളം: വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിൽ എത്തിയ കൗമാരക്കാരനെ ജനക്കൂട്ടം നോക്കിനിൽക്കെ ആർ.എസ്.എസ് സംഘം കുത്തിക്കൊന്നു. സഹപാഠിക്കും സുഹൃത്തിനും കുത്തേറ്റു. വള്ളികുന്നം അമൃത സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയും എസ്.എഫ്.െഎ പ്രവർത്തകനുമായ പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യുവാണ് (15) കൊല്ലപ്പെട്ടത്. സഹപാഠി മങ്ങാട്ട് ജയപ്രകാശിെൻറ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദെൻറ മകൻ ആദർശ് (17) എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ സാരമായ മുറിവേറ്റ ആദർശിനെ ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൈക്ക് കുത്തേറ്റ കാശിനാഥ് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി 9.30ഒാടെയായിരുന്നു സംഭവം. കെട്ടുത്സവ കാഴ്ചകൾ നിരന്ന കിഴക്കുഭാഗത്ത് നിൽക്കുകയായിരുന്ന ഇവർക്കുനേരെ ആയുധങ്ങളുമായി എത്തിയ സംഘം അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. ഇടതുവാരിയെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് അഭിമന്യു വീഴുകയായിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വള്ളികുന്നം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സജയ്ജിത്തിെൻറ നേതൃത്വത്തിലെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്ക് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിൽ എടുത്തു. അഭിമന്യുവിെൻറ സഹോദരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്നും രാഷ്്ട്രീയമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആർ.എസ്.എസ് നേതൃത്വം പറയുന്നു.

പ്രദേശത്ത് ദീർഘകാലമായി ഡി.വൈ.എഫ്.െഎ -ആർ.എസ്.എസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഒരു വർഷം മുമ്പ് ഡി.വൈ.എഫ്.െഎ മേഖല പ്രസിഡൻറ് ഉദിത്തിനെയും ആറുമാസം മുമ്പ് എസ്.എഫ്.െഎ ഏരിയ വൈസ് പ്രസിഡൻറ് രാേഗഷിനെയും ആർ.എസ്.എസുകാർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഡി.വൈ.എഫ്.െഎ നടത്തിയ തിരിച്ചടിയിൽ അനന്തുവും പങ്കാളിയായിരുന്നത്രെ. ഇതിെൻറ വൈരാഗ്യത്തിൽ രണ്ടുതവണ അഭിമന്യുവിെൻറ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരുതവണ വീടിന് മുന്നിൽ കിടന്ന കാർ അടിച്ചുതകർത്തു. വീടിെൻറ ജനൽച്ചില്ലുകൾ തകർത്ത സംഭവവുമുണ്ടായി. ഈ സംഭവങ്ങളിൽ സജയ്ജിത്തും പ്രതിയാണ്. ഒരാഴ്ച മുമ്പും ഇതേച്ചൊല്ലി സംസാരമുണ്ടായതായി പറയുന്നു.

പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് ഡിവൈ.എസ്.പി ആർ. ജോസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 11ഓടെ വള്ളികുന്നത്ത് എത്തിക്കുന്ന മൃതദേഹം സി.പി.എം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഭിമന്യുവിെൻറ മാതാവ് ബീനാകുമാരി ഒരു വർഷം മുമ്പാണ് മരിച്ചത്.

ചിത്രം: കൊല്ലപ്പെട്ട അഭിമന്യു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsalappuzha15 year old boy
News Summary - 15 year old boy stabbed to death in alappuzha
Next Story