അട്ടപ്പാടിയിൽ 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsഅഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ യുവതിയടക്കം 11 പേരെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. ആനക്കട്ടി സ്വദേശിയായ 12കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 19ന് രാവിലെയാണ് മട്ടത്തുകാട് സ്വദേശിനിയായ യുവതി മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. അട്ടപ്പാടിയിലെ പ്രധാന ഉത്സവമായ പുതൂർ മാരിയമ്മൻ കോവിൽ ഉത്സവത്തിന് കൊണ്ടുപോവുകയാണെന്ന് മുത്തശ്ശിയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ കടത്തിയത്. കുട്ടിയുടെ കുടുംബവുമായി യുവതിക്ക് ദീർഘനാളത്തെ പരിചയമുണ്ടെന്നാണ് സൂചന.
രണ്ടുദിവസം കഴിഞ്ഞും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ അഗളി പൊലീസിൽ പരാതി നൽകി. സംഭവം പൊലീസ് ഗൗരവമായെടുത്തില്ലെന്ന് ആരോപണമുണ്ട്. പരാതി ലഭിച്ച് ഒരുമാസം കഴിഞ്ഞതിന് ശേഷമാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ സംഭവത്തിെൻറ ഗൗരവം അഗളി എ.എസ്.പി സുജിത് നാസിനെ ധരിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ഇടനിലക്കാരിയായ യുവതിയെയും സൈബർ സെല്ലിെൻറ സഹായത്തോടെ അതിർത്തിപ്രദേശമായ മുട്ടത്തുക്കാടുനിന്ന് കണ്ടെത്തി. ഏപ്രിൽ 22നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ അഗളി പൊലീസിൽ പരാതി നൽകിയത്.
എ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തുപേർ അട്ടപ്പാടിയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളാണെന്ന് സൂചനയുണ്ട്. ഇടനിലക്കാരിയായ യുവതിയെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല. വരുംദിവസങ്ങളിൽ ഇയാൾ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിടിയിലായ യുവതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കുട്ടിയെ വീട്ടിൽനിന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയ ദിവസം പത്തിൽ താഴെ മാത്രം പ്രായമുള്ള നിരവധി കുട്ടികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന റാക്കറ്റിെൻറ ഭാഗമാണ് ഇവരെന്നും സംശയമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.