Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടിക വിഭാഗക്കാരായ 12 സർവേ സൂപ്രണ്ടുമാരെ തരംതാഴ്ത്തി
cancel

കൊച്ചി: പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന സംസ്ഥാന സർക്കാറിെൻറ വാചകക്കസർത്തിനിടെ സർവേ ലാൻഡ് റെക്കോഡ്സ് ഡയറക്ടറേറ്റിൽ 12 പട്ടികജാതി വിഭാഗം സർവേ സൂപ്രണ്ടുമാരെ തരംതാഴ്ത്തി.

50 വയസ്സുകഴിഞ്ഞ എല്ലാ ഉദ്യോഗസ്ഥർക്കും കെ.എസ് ആൻഡ് എസ്.എസ്.ആർ 13B പ്രകാരം വകുപ്പുതല പരീക്ഷയില്ലാതെ തന്നെ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടെന്ന റൂൾ കാറ്റിൽപറത്തിയാണ് തരംതാഴ്ത്തൽ. വിഷയം കോടതിയിൽ എത്തുന്നത് തടയാൻ തരംതാഴ്ത്തൽ ഉത്തരവിെൻറ കോപ്പിപോലും ഇവർക്ക് നൽകാതെ അവരുടെ തസ്തികകളിൽ പുതിയവരെ നിയമിച്ച് ഉത്തരവ് (No. DSLR-3575/2019-SC2) ഇറക്കി.

എറണാകുളം -മൂന്ന്, തിരുവനന്തപുരം -രണ്ട്, കോഴിക്കോട് -രണ്ട്, വയനാട് -ഒന്ന്, കാസർകോട്, പത്തനംതിട്ട, പാലക്കാട്, തൃശൂർ ഒന്നുവീതം എന്നിങ്ങനെ പട്ടികജാതി വിഭാഗം സർവേ സൂപ്രണ്ടുമാരെയാണ് ഹെഡ് സർവേയർമാരായി തരംതാഴ്ത്തിയത്. 1994ൽ സ്െപഷൽ റിക്രൂട്ട്മെൻറ് വഴി സർവേയർമാരായി നിയമനം കിട്ടിയ 24 പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. സർവിസ് ചട്ടം 13A പ്രകാരം പട്ടികജാതി വിഭാഗക്കാർക്ക് വേക്കൻസി അനുസരിച്ച് വകുപ്പുതല പരീക്ഷയില്ലാതെ തന്നെ താൽക്കാലിക സ്ഥാനക്കയറ്റത്തിന് അവകാശമുണ്ട്.

സ്ഥാനക്കയറ്റം നേടി മൂന്നുകൊല്ലത്തിനകം വകുപ്പുതല പരീക്ഷ പാസായാൽ മതി. എന്നിട്ടും ഏറെക്കൊല്ലത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഇവർക്ക് 2016ൽ സർവേ സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.

അപ്പോഴേക്കും ഇവരിൽ പലരും വിരമിച്ചു. ശേഷിച്ചവരിൽ കുറച്ചുേപർ വകുപ്പുതല പരീക്ഷ എഴുതിയെടുത്തു. 50 വയസ്സ് കഴിഞ്ഞവർ പിന്നീട് നിയമ പരിരക്ഷയുള്ളതിനാൽ പരീക്ഷ എഴുതേണ്ടി വന്നില്ല. ഇത്തരത്തിലെ 12 പേരെയാണ് നവംബർ നാലിന് ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റിയിൽ തരംതാഴ്ത്തിയതായി സർേവ ലാൻഡ് റെക്കോഡ്സ് ഡയറക്ടർ റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ 28ന് തരംതാഴ്ത്തിയതായി ഉത്തരവിലുണ്ടെങ്കിലും ഇതുവരെ അത് ഇവർക്ക് നൽകിയിട്ടില്ല. പകരം ഇവരുടെ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തിലൂടെ മറ്റ് കുറച്ചുപേർക്ക് നിയമനം നൽകി.

തങ്ങളുടെ നിയമപരിരക്ഷ ഉറപ്പുവരുത്തേണ്ട സർവേ ഡയറക്ടർ തന്നെ ഒരിക്കലും അത് കിട്ടരുതെന്ന മനോഭാവത്തോടെ തരംതാഴ്ത്തൽ ഉത്തരവ് പൂഴ്ത്തിവെെച്ചന്ന് ഇവർ പരാതിപ്പെട്ടു. ഇപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചവർ വന്ന് ചാർജ് എടുത്ത ശേഷം തരംതാഴ്ത്തിയ ഉത്തരവ് പ്രസിദ്ധീകരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ട് തൽക്കാലം പ്രമോഷൻ നടത്താൻ പറ്റില്ലെങ്കിലും സർവേ ഡയറക്ടർ പ്രത്യേക അനുവാദത്തിന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:survey superintendentScheduled Castedemotation
News Summary - 12 survey superintendents belonging to Scheduled Castes were demoted
Next Story