Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right11 മാസം പ്രായമുള്ള...

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; തിരൂരിൽ അമ്മയും കാമുകനും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; തിരൂരിൽ അമ്മയും കാമുകനും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ
cancel

തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നൽകിയത്.

തമിഴ്നാട് കടലൂർ പൊറിഞ്ചിപ്പാടി സ്വദേശി മണികണ്ഠൻ -ശ്രീപ്രിയ ദമ്പതികളുടെ മകൻ കളയരസനാണ് കൊല്ലപ്പെട്ടത്. മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീപ്രിയെയും കാമുകൻ തമിഴ്നാട് സ്വദേശി ജയസൂര്യയെയും ഇയാളുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് മാസം മൂമ്പാണ് ശ്രീപ്രിയ മണികണ്ഠനെ ഉപേക്ഷിച്ച് പ്രദേശവാസിയായ ജയസൂര്യയുമായി തിരൂരിലേക്ക് എത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവ് അറുംകൊലയുടെ വിവരം വെളിപ്പെടുത്തുന്നത്.

താനും ജയസൂര്യയും അവരുടെ അച്ഛനും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശ്രീപ്രിയ പൊലീസിൽ മൊഴി നൽകി. കുഞ്ഞിനെ കൊന്ന് ബാഗിലാക്കി തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചുവെന്നും പൊലീസിനെ അറിയിച്ചു. തിരൂർ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും ചോദ്യം ചെയ്തുവരികായണെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsTirur newsmurder case
News Summary - Statement that 11 months old baby was killed; Mother, boyfriend and relatives in police custody in Tirur
Next Story