കുടുംബത്തെ വിട്ടകന്ന് 108 ആംബുലൻസിലെ നഴ്സുമാർ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കർമനിരതരാകുേമ്പാഴും കുടുംബത്തെ വിട്ടകന്ന് സംസ്ഥാനത്തെ 108 ആംബുലൻസ് സർവിസിലെ നഴ്സുമാർ. വീടും കുടുംബവും വിട്ട് വിവിധ ജില്ലകളിൽ കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത് 282 നഴ്സുമാരാണ്. ഇതിൽ 81പേർ വനിതകളാണ്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന ഇവരിൽ പലരും ഒരു മാസത്തിലേറെയായി വീടുകളിൽ നിന്ന് മാറിനിൽക്കുകയാണ്.
സാധാരണ അത്യാഹിത കേസുകളിൽ നിന്ന് വ്യത്യസ്തമായ അനുഭവം ആണ് ഇവർക്ക് ഓരോരുത്തർക്കും കോവിഡ് -19 പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്നത്. രോഗബാധിതരെയും രോഗബാധ സംശയിക്കുന്നവരെയും ആശുപത്രിയിലേക്കും ടെസ്റ്റുകൾക്കും ക്വാറൻറീൻ സെൻററുകളിലേക്കും കൊണ്ടുപോകാനായാണ് 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. ഇത്തരക്കാരുമായി അടുത്ത് ഇടപഴകുന്നതിനാൽ സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും സാമൂഹികഅകലം പാലിക്കേണ്ടത് നിർബന്ധമാണ്.
അതിനാൽ ഡ്യൂട്ടിയിൽ കയറിയാൽപിന്നെ ഇവർക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങി ക്വാറൻറീൻ പൂർത്തിയാക്കിയാൽ മാത്രമേ സ്വന്തം കുടുംബത്തോട് അടുത്ത് ഇടപഴകാൻ കഴിയൂ. ക്വാറൻറീൻ പൂർത്തിയാകുമ്പോഴേക്കും അടുത്ത് വീണ്ടും ഡ്യൂട്ടിയിൽ കയറേണ്ട സമയമാകും. ഡ്യൂട്ടിക്കിടയിൽ കിട്ടുന്ന ഒഴിവുവേളകളിൽ വിഡിയോകാളിലൂടെ മാത്രമാണ് ഇവർക്ക് സ്വന്തം മക്കളെ കാണാൻ കഴിയുന്നത്.
നാടിെൻറ നന്മക്കായി ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പൊരുതുന്ന ഇവർക്ക് നല്ല അനുഭവങ്ങളും ചില മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ട്രിപ്പ് കഴിഞ്ഞുവരുന്ന വഴിയിൽ ഭക്ഷണം പാർസൽ വാങ്ങാൻ ഹോട്ടലിൽ ഇറങ്ങിയ ഇവർക്ക് ഭയന്ന് ഭക്ഷണം നിരസിച്ച സംഭവങ്ങളും ഒറ്റപ്പെടുത്തി നിർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വെള്ളം കുടിക്കാൻ കടയിൽ ഇറങ്ങിയ ഇവർക്ക് സൗജന്യമായി ഭക്ഷണം നൽകിയവരും കൂടെ ചേർത്തുനിർത്തിയവരും ഉണ്ട്. തിരുവനന്തപുരം ഉൾെപ്പടെ പല ജില്ലകളിലും കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് ധരിക്കാൻ പി.പി.ഇ കിറ്റുകൾ നൽകുന്നുണ്ടെങ്കിലും മലപ്പുറം, എറണാകുളം പോലുള്ള മറ്റ് ചില ജില്ലകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ പോലും മാറ്റാൻ സാധാരണ മാസ്ക്കും കൈയുറകളും മാത്രമാണ് ഇവർക്ക് സുരക്ഷയുടെ ഭാഗമായി നൽകുന്നത്.
അതത് ജില്ലകളിലെ ആരോഗ്യവകുപ്പിെൻറ കോവിഡ് -19 സെല്ലുകളാണ് ആംബുലൻസ് ജീവനക്കാർക്ക് പി.പി.ഇ കിറ്റുകൾ ലഭ്യമാക്കേണ്ടത്. പോസിറ്റിവ് കേസ് അല്ലാത്തതിനാലാണ് പി.പി.ഇ കിറ്റുകൾ നൽകാത്തത് എന്നാണ് അധികൃതർ പറയുന്ന മറുപടി. ഇതുവരെ 19,000 ആളുകളെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 108 ആംബുലൻസുകളുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.