ഒരു സർവകലാശാലയിൽ 100 കോളജ് മാത്രം
text_fieldsതിരുവനന്തപുരം: രാജ്യത്ത് 100ൽ കൂടുതൽ അഫിലിയേറ്റഡ് കോളജുകളുള്ള സർവകലാശാലകൾ വിഭജിക്കണമെന്നും അധികമുള്ള കോളജുകൾ ചേർത്ത് പുതിയ സർവകലാശാല രൂപവത്കരിക്കണമെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം. വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും മികവും വർധിപ്പിക്കുന്നതിനും കോഴ്സ് വിജയികൾക്ക് തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനകം നടപ്പാക്കേണ്ട പരിഷ്കരണ പദ്ധതി റിപ്പോർട്ടിലാണ് ഇൗ നിർദേശം.
എജുക്കേഷൻ ക്വാളിറ്റി അപ്ഗ്രഡേഷൻ ആൻഡ് ഇൻക്ലൂഷൻ േപ്രാഗ്രാം (എക്യുപ്) എന്ന് പേരിട്ട പദ്ധതിയുടെ വിശദ റിപ്പോർട്ടിൽ മുഴുവൻ സംസ്ഥാനങ്ങളോടും അടിയന്തരമായി നിർദേശങ്ങൾ സമർപ്പിക്കാൻ മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. 100ൽ കൂടുതൽ കോളജുകളുള്ള സർവകലാശാലകൾ വിഭജിക്കുകയോ സർവകലാശാലയുടെ മറ്റൊരു കേന്ദ്രം തുടങ്ങി കൂടുതലുള്ള കോളജുകളെ അതിന് കീഴിലേക്ക് മാറ്റുകയോ ചെയ്യാം. പ്രോ വൈസ് ചാൻസലറെ ഇൗ കേന്ദ്രത്തിെൻറ ചുമതല ഏൽപ്പിക്കാം.
കോളജുകൾ തുടങ്ങി രണ്ട് വർഷത്തിനകം യു.ജി.സി സഹായം ലഭ്യമാകുന്ന 2 (എഫ്) പദവി നേടണം. ഏഴ് വർഷത്തിനകം നാക് ഉൾപ്പെടെ ഏജൻസികളുടെ അക്രഡിറ്റേഷൻ ലഭിക്കാത്ത കോളജുകൾക്ക് തുടരാനാകില്ല. നിലവിെല കോളജുകളെ ബിരുദം നൽകാൻ കഴിയുന്ന സ്വയംഭരണ കോളജുകളാക്കണം.
2020 നകം 80 ശതമാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്രഡിറ്റേഷൻ നേടണം. മെഡിക്കൽ/ ലോ അനുബന്ധ പഠന മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന് ഏജൻസി രൂപവത്കരിക്കണം. പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.െഎ.ആർ.എഫ്) റാങ്കിങ് നിർബന്ധമാക്കും.
ഗവേഷണ മേഖലയിൽ കൂടുതൽ ഫണ്ട് കണ്ടെത്താനായി നാഷനൽ റിസർച് ഫൗണ്ടേഷൻ സ്ഥാപിക്കാൻ നിയമനിർമാണം നടത്തണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷം കോടി രൂപ കണ്ടെത്തണമെന്നും ഇതിനായി സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) മാതൃകയിൽ ഹയർ എജുക്കേഷൻ ഫിനാൻസിങ് ഏജൻസിക്ക് (എച്ച്.ഇ.എഫ്.എ) രൂപം നൽകണമെന്നും നിർദേശമുണ്ട്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പത്ത് മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് െഎ.െഎ.ടി, െഎ.െഎ.എം ഉൾപ്പെടെയുള്ളവയുടെ മുൻ ഡയറക്ടർമാരും വിദഗ്ധരും അടങ്ങിയ വിവിധ സംഘങ്ങൾ സമർപ്പിച്ച ശിപാർശകൾ ക്രോഡീകരിച്ചാണ് ‘എക്യുപ്’ റിപ്പോർട്ട് തയാറാക്കിയത്. സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ, തൊഴിലവസരം/ സംരംഭകത്വം, നൂതന ഗവേഷണ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നു.
ബിരുദ പഠനം മാറണം; 35% തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
തിരുവനന്തപുരം: ബി.എ, ബി.എസ്സി, ബി.കോം പോലുള്ള പ്രഫഷനൽ ഇതര കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ 20 മുതൽ 35 ശതമാനം വരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടുത്തണം. മാസീവ് ഒാപൺ ഒാൺലൈൻ കോഴ്സിലെ (മൂക്) തൊഴിലധിഷ്ഠിത പഠന ഘടകങ്ങൾ ഇതിന് ഉപയോഗിക്കാം. തൊഴിൽരംഗത്തെ പ്രാദേശിക ആവശ്യങ്ങൾകൂടി പരിഗണിച്ചായിരിക്കണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത്. കോഴ്സ് പരിഗണിക്കാതെ മുഴുവൻ വിദ്യാർഥികളും ആർജിക്കേണ്ട ചുരുങ്ങിയ തൊഴിൽ വൈദഗ്ധ്യം നിശ്ചയിക്കണം. ഭാഷ, െഎ.ടി, ഗണിതം, തൊഴിൽ വൈദഗ്ധ്യം എന്നിവ ഉൾപ്പെടണം. ഇതിനായി സർക്കാർ പ്രത്യേക ഗ്രൂപ്പിനെ നിശ്ചയിക്കണം. ഹയർ സെക്കൻഡറിക്ക് ശേഷമുള്ള മുഴുവൻ കോഴ്സുകളിലും ഇതുപ്രകാരം മൊഡ്യൂൾ ഉൾപ്പെടുത്തണം.
100ൽ കുറവ് കണ്ണൂർ മാത്രം; കൂടുതൽ കാലിക്കറ്റിൽ
കേരളത്തിൽ അഫിലിയേറ്റിങ് സർവകലാശാലകളിൽ കണ്ണൂർ മാത്രമാണ് 100ൽ താഴെ േകാളജുകളുമായി പ്രവർത്തിക്കുന്നത്. കേരള, എം.ജി, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റഡ് കോളജുകൾ നൂറിൽ കൂടുതലാണ്. 370ൽ അധികം കോളജുകളുള്ള കാലിക്കറ്റിലാണ് കൂടുതൽ. എം.ജിയിലും കേരളയിലും 200ൽ അധികമാണ് എണ്ണം. സാേങ്കതിക സർവകലാശാലയിലും ആരോഗ്യ സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകൾ 100ൽ അധികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.