പുത്തുമല: ഒരു മൃതദേഹം കൂടി കണ്ടെടുത്തു
text_fieldsപുത്തുമല സ്വദേശിക ളായ ഷൈല (32), നബീസ (72) എന്നിവരാണ് ഇനിയും കണ്ടെത്താനുള്ളവരുടെ പട്ടികയിലെ സ്ത്രീകൾ.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാറക്കെടുകൾക്കിടയിൽനിന്ന് ഏറെ പാടുപ്പെട്ടാണ് എൻ.ഡി.ആർ.എഫ്, അഗ്നിശമന സേന, വനംവകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ സംഘം മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടവും തിരിച്ചറിയിൽ നടപടികളും ചൊവ്വാഴ്ച നടക്കും. അതേസമയം, റഡാർ സംവിധാനം രാവിലെയോടെ പുത്തുമലയിൽ എത്തിച്ച് കാണാതായവർക്കുവേണ്ടിയുള്ള പരിശോധന നടത്തിയെങ്കിലും ആദ്യദിനം ഫലം കണ്ടില്ല. ചളിയും പാറകളും മരങ്ങളും അടിഞ്ഞുകൂടിയതാണ് തിരിച്ചടിയായത്.
പുത്തുമല: സംസ്കാരം ഡി.എൻ.എ ഫലം വന്നശേഷം
കൽപറ്റ: ആ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇനി ഡി.എൻ.എ ടെസ്റ്റ് ഫലം വരണം. പുത്തുമല പച്ചക്കാട് ഇൗമാസം ഒമ്പതിന് ഉരുൾപൊട്ടി കാണാതായ ഒരു പുരുഷെൻറയും സ്ത്രീയുടെയും മൃതദേഹങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി കണ്ടെടുത്തെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ അബൂബക്കർ, അവറാൻ, ഗൗരി ശങ്കർ, അണ്ണയ്യ എന്നിവരിൽ ഒരാളുടേതാണ് മൃതദേഹം എന്ന നിഗമനത്തിൽ ആൺമക്കളുടെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്കായി തിങ്കളാഴ്ച േശഖരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലാബിലാണ് പരിശോധന. മൃതദേഹം സബ് കലക്ടറുടെ നിർദേശപ്രകാരം മേപ്പാടി വിംസ് ആശുപത്രി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡി.എൻ.എ ഫലം വന്നശേഷം സംസ്കരിക്കും. തിങ്കളാഴ്ച കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തിൽ സുൽത്താൻ ബത്തേരി ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കവളപ്പാറ: തിരച്ചിൽ തുടരും
എടക്കര: കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 13ാം ദിവസത്തിലേക്ക്. കുമിഞ്ഞുകൂടിയ മണ്‍കൂമ്പാരത്തിന് മുകളില്‍ 15 മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.തിങ്കളാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. ദുരന്തം നടന്ന് 12 ദിവസം പിന്നിടുമ്പോള്‍ ആദ്യമായാണ് ഒരു മൃതദേഹം പോലും കണ്ടെത്താനാകാത്ത ദിനം കടന്നുപോകുന്നത്. 46 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഞായറാഴ്ച ലഭിച്ച മൃതദേഹം കവളപ്പാറ കോളനിയിലെ സുനിലിെൻറ ഭാര്യ ശാന്തകുമാരിയുടേതാണെന്ന് (36) തിരിച്ചറിഞ്ഞു. നിലവിലെ കണക്കനുസരിച്ച് മൂന്ന് പെണ്‍കുട്ടികളെയും പത്ത് പുരുഷന്മാരെയുമാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലങ്ങൾ, വീടുകള്‍, കണ്ടെടുക്കാനുള്ള 13 പേരുടെ വീടുകൾ, ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍. െറസ്ക്യൂ ഒന്നുമുതല്‍ മൂന്നുവരെയുള്ള പോയൻറുകളില്‍ ഏഴുപേരെയും നാലുമുതല്‍ ആറുവരെയുള്ള പോയൻറുകളില്‍ ആറുപേരെയുമാണ് കണ്ടെത്താനുള്ളത്. തിരച്ചില്‍ ചൊവ്വാഴ്ചയും തുടരും.
കൂടുതൽ പേർ മടങ്ങുന്നു; ക്യാമ്പുകളിൽ 18,006 പേർ
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് കൂടുതൽപേർ വീടുകളിലേക്ക് മടങ്ങുന്നു. 139 ക്യാമ്പുകളിലായി 5485 കുടുംബങ്ങളിലെ 18,006 പേരാണ് ഇപ്പോൾ കഴിയുന്നത്. പ്രളയക്കെടുതിയിലും മലവെള്ളപ്പാച്ചിലിലുമായി സംസ്ഥാനത്ത് ഇതുവരെ 122 പേരുടെ ജീവൻ നഷ്ടപ്പെെട്ടന്നാണ് ഒൗദ്യോഗിക കണക്ക്്. ദുരന്തത്തിൽ 20 പേരെ കാണാതായിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത് ആലപ്പുഴജില്ലയിലാണ്. 29 ക്യാമ്പുകളിലായി 8805 പേർ. 2547 കുടുംബങ്ങളാണ് ഇവിടെ ക്യാമ്പുകളിലുള്ളത്. െകാല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ക്യാമ്പുകൾ എല്ലാം അവസാനിപ്പിച്ചു. തൃശൂരിൽ 3730 പേരും മലപ്പുറത്ത് 1325 പേരും ക്യാമ്പുകളിലുണ്ട്. ആഗസ്റ്റ് എട്ടുമുതലുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1789 വീടുകൾ പൂർണമായും 14,542 വീടുകൾ ഭാഗികമായും തകർന്നെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.