Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയന്‍ വിമതര്‍...

സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്തു കൊന്നു

text_fields
bookmark_border
സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്തു കൊന്നു
cancel

ഡമസ്കസ്: അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലനെ കഴുത്തറുത്ത് കൊന്നു. ദൃശ്യങ്ങള്‍ വിമതര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. ഫലസ്തീനിലെ ഖുദ്സ് ബ്രിഗേഡ് സിറിയയിലെ അസദ് സര്‍ക്കാറിനെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം. അലപ്പോയിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു സമീപമാണ് സംഭവം. ഫലസ്തീനില്‍ ഇസ്രായേലിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘമാണ് ഖുദ്സ് ബ്രിഗേഡ്.  അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന ഖുദ്സ് അംഗമായ 10 വയസ്സുകാരനെ ട്രക്കില്‍ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കഴുത്തറുത്തത്. കുട്ടിയുടെ തല വായുവില്‍ ഉയര്‍ത്തിപ്പിടിക്കുകയും മൃതദേഹത്തിനു മുകളില്‍ വെക്കുകയും ചെയ്യുന്നതോടെ വിഡിയോ അവസാനിക്കുന്നു. അക്രമികള്‍തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പിന്തുണയുള്ള വിമത വിഭാഗം നൂറുദ്ദീന്‍ അല്‍സിന്‍കിയെന്ന സംഘടനയില്‍ പെട്ടവരാണ് ഫലസ്തീനി കുട്ടിയെ കൊന്നത്. കൊലപാതകത്തില്‍ അമേരിക്കന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syrian rebel
Next Story