അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കും; താലിബാൻ നേതാവ്
text_fieldsഅഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുമെന്ന് താലിബാൻ നേതാവ് ഹൈബത്തുല്ല അകുൻസാദ. അഫ്ഗാൻ താലിബാെൻറ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഹൈബത്തുല്ലയുടെ ആദ്യ പ്രസ്താവനയാണിത്. ഇൗദുൽ ഫിത്വറിന് മുന്നോടിയായി നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആയുധങ്ങളുടെയും ശാരീരികാധ്വാനത്തിെൻറയും നിരർഥകമായ ഉപയോഗത്തിന് പകരം യാഥാർഥ്യങ്ങളെ കുറിച്ച് ബോധവാൻമാരാവുക. ആയുധം താഴെവെച്ച് അധിനിവേശം അവസാനിപ്പിക്കുക. അമേരിക്കൻ അക്രമികളോടും അവരുടെ സഖ്യ കക്ഷികളോടുമുള്ള ഞങ്ങളുടെ സന്ദേശം ഇതാണ്, അഫ്ഗാൻ മുസ്ലിംകൾ നിങ്ങളുടെ ആയുധ ശക്തിയെയോ തന്ത്രങ്ങളെയോ ഭയക്കുന്നില്ല. ജീവിതത്തിെൻറ വിലപ്പെട്ട ലക്ഷ്യമെന്ന നിലയിൽ നിങ്ങളോട് പോരടിക്കുന്നതിലൂടെ രക്ത സാക്ഷ്യത്തെ കുറിച്ചാണ് അവർ ആലോചിക്കുന്നത്. പ്രത്യേക വിഭാഗത്തെയോ ഗ്രൂപ്പിനെയോ അല്ല, ഒരു രാജ്യത്തോടാണ് നിങ്ങൾ ഏറ്റുമുട്ടുന്നതെന്നും ദൈവം വിചാരിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്നും ഹൈബത്തുല്ല പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 32 പൊലീസുകാർ കൊല്ലപ്പെടുകയും73 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാെൻറ മുൻ മേധാവിയായിരുന്ന മുല്ല അക്തർ മുഹമ്മദ് മൻസൂർ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മെയിലാണ് ഹൈബത്തുല്ല അധികാരമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.