കൗമരാക്കാരനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
text_fieldsപാട്ന: കൗമാരക്കാരനെ സുഹൃത്തുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ഹോമിയോ ഡോക്ടറുടെ മകനായ 10 ാം ക്ലാസ് വിദ്യാർഥി സത്യം ആണ് െകാല്ലപ്പെട്ടത്. സത്യത്തിെൻറ മൂന്നു സുഹൃത്തുക്കളാണ് സംഭവത്തിനു പിന്നിൽ. സുഹൃത്തുക്കളിൽ ഒരാളുടെ പെൺ സുഹൃത്തിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് സത്യത്തെ കുത്തിക്കൊന്നത്.
മൂന്ന് ദിവസം മുമ്പാണ് സംഭവം. കോച്ചിങ് ക്ലാസിൽ നിന്ന് തിരികെ വരുന്നതിനിടെ കുട്ടിയെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്നുതന്നെ കുത്തിക്കൊന്ന് മൃതദേഹം ആർ.പി.എസ് കോളജിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതേദഹം കണ്ടെത്തിയത്. സംഭവത്തിൽ മൂന്നു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 27ന് കോച്ചിങ് ക്ലാസിനു പോയ കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം രക്ഷിതാക്കൾക്ക് 50 ലക്ഷം ആവശ്യപ്പെട്ട് ഫോൺ കോൾ ലഭിച്ചു. കോൾ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികൾ കുടുങ്ങിയത്. സത്യത്തെ കോളജിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വിളിച്ചു കൂട്ടിക്കൊണ്ടുപോയി മയക്കു മരുന്ന നൽകി ബോധം കെടുത്തിയ ശേഷം കുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
