എടുത്തുകളയാനുള്ളതല്ല, പൗരത്വം നൽകാനുള്ളതാണ് സി.എ.എ –പ്രധാനമന്ത്രി
text_fieldsകൊൽക്കത്ത: ഇന്ത്യയിലും അതിെൻറ ഭരണഘടനയിലും വിശ്വാസമുള്ളവർക്കെല്ലാം ഇന്ത്യൻ പൗ രന്മാരാകാമെന്നും പൗരത്വ ഭേദഗതി നിയമം പൗരത്വം എടുത്തുകളയാനുള്ളതല്ല, നൽകാനുള്ള താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തെ സംബന്ധിച്ച് രാജ്യത്തെ ഒരു വിഭാഗം യു വജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ആരുടെയും പൗരത്വം എടുത്തുക ളയില്ലെന്നും മോദി കൊൽക്കത്തയിൽ പറഞ്ഞു. ഹൗറയിലെ വിവേകാനന്ദ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പൗരത്വ നിയമത്തെ ചൊല്ലി യുവജനങ്ങൾക്ക് ഏറെ ചോദ്യങ്ങളുണ്ട്. ചുറ്റും പരന്ന അഭ്യൂഹങ്ങൾ കാരണം അവരിൽ ചിലർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംശയങ്ങൾ ദൂരീകരിക്കൽ ഞങ്ങളുടെ ചുമതലയാണ്’’ -പ്രധാനമന്ത്രി വിശദീകരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ നിയമം സംബന്ധിച്ച് മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ സർക്കാർ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നില്ലെന്നും തങ്ങളുടെ സ്വന്തക്കാർക്ക് നേട്ടമില്ലാത്തതുകൊണ്ടാണ് ഈ നിസ്സഹകരണമെന്ന് മമത ബാനർജി സർക്കാറിനെ മോദി കുറ്റപ്പെടുത്തി. ബംഗാളിലെ പാവങ്ങൾക്ക് കേന്ദ്ര പദ്ധതിയുടെ നേട്ടങ്ങൾ ലഭിക്കാത്തതിൽ വേദനയുണ്ട്. ബംഗാളികൾക്ക് അധികകാലം ഈ ദുരിതം അനുഭവിക്കേണ്ടിവരില്ലെന്ന് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹം സൂചന നൽകി.
രാമകൃഷ്ണ മിഷൻ ആസ്ഥാനത്ത് സ്വാമി വിവേകാനന്ദെൻറ ജന്മദിനത്തിൽ മോദി, വിവേകാനന്ദ സമാധിയിൽ ആദരമർപ്പിച്ചു. ശനിയാഴ്ച ബേലൂർ മഠത്തിൽ എത്തി അവിടെ താമസിച്ചാണ് പ്രധാനമന്ത്രി ചടങ്ങുകളിൽ പങ്കെടുത്തത്. ഒരു പ്രധാനമന്ത്രി ആദ്യമായാണ് മഠത്തിൽ താമസിക്കാനെത്തിയതെന്ന് ബേലൂർ മഠം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.