കണ്ണൂർ, കരുണ: ഗവർണറെ ഉപദേശിക്കാൻ താൽപര്യമില്ല –കോടതി
text_fieldsന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്തി കേരള നിയമസഭ പാസാക്കിയ ഒാർഡിനൻസ് വിഷയം പരിഗണിക്കവെ, ഗവർണറെ ഉപദേശിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി.
ഒപ്പുവെക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഗവർണറുടെ അധികാരമാണ്. മധ്യവേനലവധിക്കുശേഷം കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോൾ, വിഷയം വേഗം തീർപ്പാക്കണമെന്ന് ചില അഭിഭാഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. കോടതിയെ നശിപ്പിക്കാൻ ചില അഭിഭാഷകർ ശ്രമിക്കുകയാണ്. കോടതി ഉണ്ടെങ്കിൽ മാത്രമേ അഭിഭാഷകർ ഉണ്ടാവൂ എന്ന് ബെഞ്ച് ഒാർമിപ്പിച്ചു. ചില അഭിഭാഷകർ ചാനൽചർച്ചയിലും മറ്റും കോടതിയെ അധിക്ഷേപിക്കുകയാണ്. ജഡ്ജിമാരെയൊന്നും വെറുതെവിടുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
പ്രവേശനം സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) നൽകിയ പരാതി വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഒാർഡിനൻസ് ഇറക്കിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി രംഗോരത്ത് ഗോകുൽ പ്രസാദ് നൽകിയ ഹരജിയും കോടതിയിലുണ്ട്. കേസിൽ കക്ഷിചേരാനുള്ള അപേക്ഷകൾ കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.