ഹൈദരാബാദിനെ 'ഭാഗ്യനഗറാ'ക്കി വോട്ടർമാർക്ക് നന്ദി പറഞ്ഞ് യോഗി
text_fieldsലഖ്നൗ: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് വോട്ട് ചെയ്ത 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി എന്നായിരുന്നു യോഗിയുടെ ആശംസ. 'ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തിൽ അഭൂതപൂർവമായ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി' -യോഗി പറഞ്ഞു.
നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹൈദരാബാദിെൻറ പേര് ഭാഗ്യനഗർ ആക്കുമെന്ന് യോഗിയും നഗരത്തിെൻറ നിസാം സംസ്കാരം അവസാനിപ്പിക്കുമെന്ന് അമിത് ഷായും പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ്പിടിച്ചടക്കാൻ ബി.െജ.പി ദേശീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയെങ്കിലും മേൽൈക്ക നേടാനിയിരുന്നില്ല. 2016ൽ 99 സീറ്റ് നേടി നിസാം നഗരം തൂത്തുവാരിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ടി.ആർ.എസ് 56 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രം നേടിയ ബി.ജെ.പി 49 സീറ്റ് കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.
43 സീറ്റ് നേടി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തങ്ങളുടെ കോട്ട കാത്തു. മൂന്ന് സീറ്റുമായി കോൺഗ്രസും കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ടി.ഡി.പിയും നിലംപരിശായി. എം.ഐ.എം പിന്തുണയിൽ ഭരണം ടി.ആർ.എസ് നിലനിർത്തുമെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പ്രചാരണത്തിനിറങ്ങിയെങ്കിലും ടി.ആർ.എസിനെ മറിച്ചിടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.