Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഉൗഫ്, കാപ്പൻ കേസുകൾ...

റഉൗഫ്, കാപ്പൻ കേസുകൾ ബന്ധിപ്പിച്ച് യോഗി സർക്കാറും ഇ.ഡിയും

text_fields
bookmark_border
റഉൗഫ്, കാപ്പൻ കേസുകൾ ബന്ധിപ്പിച്ച് യോഗി സർക്കാറും ഇ.ഡിയും
cancel




സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെതിരായ കേസിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് നേതാവ് റഉൗഫ് ശരീഫിനെതിരായ കേസുമായി ബന്ധിപ്പിക്കാനുള്ള ആരോപണങ്ങൾ യോഗി സർക്കാർ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിൽ ഉന്നയിച്ചു. ഇരുവരെയും പരാമർശിച്ച് യു.പി സർക്കാർ ഡിസംബർ ഒമ്പതിന് സമർപ്പിച്ച സത്യവാങ്മൂലത്തിനുശേഷമാണ് റഉൗഫ് ശരീഫിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ സാമൂഹിക സൗഹാർദം തകർക്കുന്നതിനും വർഗീയകലാപങ്ങളുണ്ടാക്കുന്നതിനുമായി ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്ക് പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനും കാമ്പസ് ഫ്രണ്ട് നേതാക്കളും അറസ്റ്റിലായതെന്ന യു.പി സർക്കാർ സത്യവാങ്മൂലത്തിലെ ആരോപണമാണ് ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലുള്ളത്. സിദ്ദീഖിെൻറ കൂടെ യാത്രചെയ്തിരുന്ന അതീഖിന് ഫണ്ട് നൽകിയത് കാമ്പസ് ഫ്രണ്ട് ജനറൽ സെക്രട്ടറി റഉൗഫ് ശരീഫാണെന്ന യു.പി സർക്കാർ ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.

അതീഖുർറഹ്മാനെ വിളിച്ച് സിദ്ദീഖ് കാപ്പൻ ഹാഥറസിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞത് റഉൗഫ് ശരീഫാണെന്നും അതുപ്രകാരമാണ് കാപ്പനെ അതീഖ് കൂട്ടിയതെന്നുമാണ് ഇ.ഡി ആരോപിച്ചത്. ഇ.ഡിയുടെ അറസ്റ്റിനുമുമ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങളാണ് സുപ്രീംകോടതി ആ സത്യവാങ്മൂലം പരിഗണിക്കുംമുമ്പ് എറണാകുളം കോടതിയിലുമെത്തിയത്. പി.എഫ്.െഎ പ്രവർത്തകൻ ആണെന്നും മുൻ സിമിക്കാരുമായി ബന്ധമുെണ്ടന്നും അവരിൽ ചിലർക്ക് െഎ.എസ് ബന്ധമുണ്ടെന്നും പറഞ്ഞ് സിദ്ദീഖ് കാപ്പെൻറ ജാമ്യം ഏതുവിധേനയും തടയുന്നതിനുള്ള വാദങ്ങളാണ് യു.പി സർക്കാർ നിരത്തിയിരിക്കുന്നത്.

സിദ്ദീഖ് കാപ്പൻ ഭാരവാഹിയാകുന്നതിനുമുമ്പുള്ള കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകത്തിനെതിരായ സാമ്പത്തിക ക്രമക്കേട് കേസ് മോചനം തടയുന്നതിനുള്ള വാദമായി യോഗി സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

കാപ്പനെതിരായ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം അനുവദിച്ചാണ് സുപ്രീംകോടതി കേസ് ജനുവരിയിലേക്കു മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidheeq KappanYogi Adityanath
News Summary - Yogi government and ED linked Rauf and Kappan cases
Next Story