Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്താർ അൻസാരിയുടെ...

മുഖ്താർ അൻസാരിയുടെ സഹായികളുടെ വീട് തകർത്ത് വീണ്ടും യോഗി സർക്കാർ

text_fields
bookmark_border
മുഖ്താർ അൻസാരിയുടെ സഹായികളുടെ വീട്  തകർത്ത് വീണ്ടും യോഗി സർക്കാർ
cancel
camera_alt

ഉത്തർപ്രദേശിൽ മുഖ്താർ അൻസാരിയുടെ സഹായിയുടെ വീട് തകർക്കുന്നു

ലഖ്നോ: ഉത്തർപ്രദേശിൽ മുൻ എം.എൽ.എയും ക്രിമിനൽ കേസ് പ്രതിയുമായ മുഖ്താർ അൻസാരിയുടെ സഹായികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടു പേരുടെ വീടുകൾ കൂടി ബുൾഡോസർ വെച്ച് തകർത്ത് സർക്കാർ. വീടുകൾ അനധികൃതമായി നിർമിച്ചതാണെന്നും ആരോപണവിധേയർക്ക് മുൻ ഗുണ്ടാതലവൻ കൂടിയായ അൻസാരിയുടെ പിന്തുണ ലഭിച്ചെന്നുമാണ് പൊലീസ് വാദം.

ബന്ദ ജില്ലയിൽ റഫീഖുസമദിന്റെയും ഇഫ്തിഖാറിന്റെയും വീടുകളാണ് തകർത്തത്. അലിഗഞ്ച് ഏരിയയിലെ റഫീഖ് നഴ്‌സിങ് ഹോമിനു സമീപമുള്ള റഫീഖു സമദിന്റെ വീടും സില പരിഷത്ത് ക്രോസിങ്ങിലെ ഇഫ്തിഖാറിന്റെ വീടും ഔദ്യോഗിക രേഖയിലില്ലെന്നാണ് അധികൃതരുടെ വാദം. റഫീഖുസമദിന്റെ വീട്ടിൽനിന്ന് ഏഴുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

അൻസാരിയുടെ സഹായി കമലേഷ് സിങ്ങിന്‍റെ കെട്ടിടം ഗാസിപൂരിലെ ജില്ല ഭരണകൂടം ഞായറാഴ്ച പൊളിച്ചുനീക്കിയിരുന്നു. അൻസാരിയുടെ മക്കളായ അബ്ബാസ് അൻസാരിയുടെയും ഉമർ അൻസാരിയുടെയും മൗ ജില്ലയിലെ ജഹാംഗീറാബാദിലുള്ള ഇരുനില വീടും നേരത്തേ തകർത്തിരുന്നു. അൻസാരി ഇപ്പോൾ ബന്ദ ജയിലിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukhtar AnsariYogi Adityanath
News Summary - Yogi government again broke the house of Mukhtar Ansari's helpers
Next Story