ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിൻെറ സംസ്കാര ചടങ്ങിൽ പെങ്കടുക്കില്ല -യോഗി
text_fieldsന്യൂഡൽഹി: പിതാവിൻെറ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലേ ാക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിൻെറ ഉത്തരവാദിത്തമുള്ളതിനാലുമാണ് പിതാവിൻെറ സംസ്ക ാര ചടങ്ങിൽ പെങ്കടുക്കാൻ കഴിയാത്തതെന്ന് യോഗി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് യോഗിയുടെ പിതാവ് ആനന്ദ് സിങ് ബിഷ്ട് ഡൽഹിയിലെ എയിംസിൽ മരിച്ചത്.
‘‘പിതാവിൻെറ മരണത്തിൽ അതിയായ ദുഃഖമുണ്ട്. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം എനിക്ക് പകർന്നുതന്നു. പിതാവിൻെറ അവസാന ചടങ്ങുകളിൽ പെങ്കടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാൽ അതിലുപരി ഉത്തർപ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ടതിൻെറ ഉത്തരവാദിത്തം എനിക്കുണ്ട്. കോവിഡ് പടർന്നുപിടിക്കുന്നതിനാലും ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും സംസ്കാര ചടങ്ങുകളിൽ എനിക്ക് പെങ്കടുക്കാൻ കഴിയില്ല. സംസ്കാര ചടങ്ങിൽ പെങ്കടുക്കുന്ന മാതാവിനോടും മറ്റു കുടുംബാഗങ്ങളോടും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. ലോക്ഡൗൺ അവസാനിച്ചശേഷം അവിടം സന്ദർശിക്കും’’ -യോഗി അറിയിച്ചു.
കഴിഞ്ഞ മാസമാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 71 കാരനായ ആനന്ദ് സിങ് ബിഷ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, കമൽനാഥ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.