പതഞ്ജലി ഫുഡ് പാർക്ക് പിൻവലിക്കരുതെന്ന് രാംദേവിനോട് യോഗി
text_fieldsലക്നൗ: പതഞ്ജലിയുടെ 6000കോടിയുടെ മെഗാ ഫുഡ് പാർക്ക് പദ്ധതി ഉത്തർപ്രദേശിൽ നിന്ന് പിൻവലിക്കരുതെന്ന് ബാബാ രാംദേവിനോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാറിെൻറ ഭാഗത്തു നിന്നുള്ള നിസ്സഹകരണത്തെ തുടർന്ന് പദ്ധതി പിൻവലിക്കുമെന്ന് പതഞ്ജലി സഹസ്ഥാപകൻ ആചാര്യ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് യു.പി മുഖ്യമന്ത്രി അനുരഞ്ജനവുമായി രംഗത്തെത്തിയത്.
ഫുഡ് പാർക്ക് മാറ്റരുതെന്നും പദ്ധതി സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും യോഗി രാംദേവിനെ ഫോണിലൂടെ അറിയിച്ചു. ചെറിയ തടസ്സങ്ങൾ ഉടൻ പരിഹരിക്കുമന്ന് യോഗി ഉറപ്പു നൽകി. ചൊവ്വാഴ്ച രാത്രിേയാടെയാണ് യോഗി രാംദേവിനെ വിളിച്ചത്. 425 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത് പദ്ധതിയാണ് പതഞ്ജലി ആയുർവ്വേദ യു.പിയിൽകൊണ്ടു വരാൻ ഉദ്ദേശിക്കുന്നത്.
അതേ സമയം ഏതു കക്ഷിയാണെങ്കിലും മെഗാ ഫുഡ് പാർക്ക് തുടങ്ങുന്നതിന് അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂമി, ബാങ്ക് ലോൺ തുടങ്ങിയ നിബന്ധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനായി നാലു മാസം സമയം പതഞ്ജലിക്ക് അനുവദിച്ചിട്ടുണ്ടെന്നും ഫുഡ് പ്രോസസിങ് സെക്രട്ടറി ജെ.പി. മീന പറഞ്ഞു. പദ്ധതി റദ്ദാക്കിയിട്ടില്ല. ഒരു മാസം കൂടി അധിക സമയം നൽകിയിട്ടുണ്ട്. പതഞ്ജലി നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പദ്ധതി റദ്ദാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ജെ.പി. മീന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.