താരമൂല്യം ഇടിഞ്ഞ യോഗി ന്യായീകരണവുമായി രംഗത്ത്
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരണത്തിലിരുന്ന മൂന്നു സംസ്ഥാനങ്ങളിൽ സ്വന്തം ‘താര’മൂല്യം കൊഴി ഞ്ഞുവീണതോടെ, പ്രതിച്ഛായ നഷ്ടം പരിഹരിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക ളത്തിൽ. കോൺഗ്രസിെൻറ തെറ്റായ വാഗ്ദാനങ്ങളാണ് വോട്ടർമാരെ പ്രേലാഭിപ്പിച്ചതെന ്നും വൈകാതെ അത് തെളിയുമെന്നും യോഗി വിശദീകരിച്ചു.
അധികാരത്തിലിരുന്ന ബി.ജെ.പി മു ഖ്യമന്ത്രിമാരേക്കാൾ, സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വികാരം ഇളക്കാൻ ബി.ജെ.പി നിയോഗിച്ചത ് യോഗിയെ ആയിരുന്നു. പറന്നുനടന്ന് യോഗി പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ പ്രചാരണ യോഗങ്ങളിൽ പെങ്കടുത്തത് യോഗി ആദിത്യനാഥാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയായി ബി.ജെ.പിയുടെ നേതൃത്വം യോഗി കൈയടക്കുമെന്നാണ് യു.പി തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ പ്രതിച്ഛായ. മൂന്നു സംസ്ഥാനങ്ങളിലും യോഗിയുടെ പ്രചാരണ തീയതി കുറിച്ചുകിട്ടാനുള്ള പങ്കപ്പാടിലായിരുന്നു അവിടത്തെ ബി.ജെ.പി നേതാക്കൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകെട്ട, കളം കുറെയേറെ യോഗിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം കലശലായി നിൽക്കുന്നതിനാൽ തിരിച്ചടി ഭയന്ന മോദി മുൻകാലങ്ങളിൽനിന്ന് ഭിന്നമായി മൂന്നിടത്തും പ്രചാരണ യോഗങ്ങളുടെ എണ്ണം കുറച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിേക്ക, കാര്യമായി കളത്തിലിറങ്ങിയാൽ തോൽവിയുടെ ഉത്തരവാദിത്തം കൂടുതൽ ഏറ്റുവാങ്ങേണ്ടിവരുമെന്നതായിരുന്നു കാരണം. യോഗിക്കുപുറമെ, തോറ്റ മുഖ്യമന്ത്രിമാർക്കും വലിയ ആഘാതമാണ് ഏറ്റത്. മധ്യപ്രദേശിൽ ശിവരാജ്സിങ് ചൗഹാന് നാലാമൂഴം കിട്ടിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥി കസേര വരെ അപകടത്തിലാകാമെന്ന ആശങ്ക മോദിക്ക് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. രമൺസിങ് റെക്കോഡിടുന്നതിനെയും മോദി ഇഷ്ടപ്പെട്ടില്ല. രാജസ്ഥാനിൽ വസുന്ധരയാകെട്ട, മോദിയുമായി അകൽച്ചയിലാണ്.
തോൽവി ഏറ്റുവാങ്ങുേമ്പാഴും നാലഞ്ചുപേരെ ഒതുക്കാൻ കഴിഞ്ഞതിൽ മോദി-അമിത് ഷാമാർക്ക് രഹസ്യ സന്തോഷമുണ്ടെന്നാണ് ബി.ജെ.പിക്കുള്ളിലെ അടക്കം പറച്ചിൽ. കേന്ദ്ര ഭരണപ്പിഴവുകൾ തോൽവിക്ക് കാരണമായിട്ടും ഉത്തരവാദിത്തത്തിൽനിന്ന് രണ്ടുപേരും ഒഴിഞ്ഞു മാറുന്നതിനെക്കുറിച്ചും വിമർശനങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.