Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധികാരത്തിൽ അൽപനേരം;...

അധികാരത്തിൽ അൽപനേരം; യെദിയൂരപ്പ രണ്ടാമതും

text_fields
bookmark_border
അധികാരത്തിൽ അൽപനേരം; യെദിയൂരപ്പ രണ്ടാമതും
cancel

ന്യൂഡൽഹി: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും ഒടുവിൽ 55 മണിക്കൂർ അധികാരത്തിലിരുന്ന യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ കുറഞ്ഞസമയം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ അദ്ദേഹം രണ്ടാംതവണയും സ്ഥാനംപിടിച്ചു. 17ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ മൂന്നാംഘട്ടത്തിൽ അധികാരത്തിലിരുന്നത് രണ്ടരദിവസം മാത്രം. കർണാടകയിൽ ആദ്യമായി അധികാരത്തിലെത്തിയ ബി.എസ്. യെദിയൂരപ്പയുടെ ആയുസ്സ് ഏഴുദിവസം മാത്രമായിരുന്നു. 2007 നവംബർ 12ന് മുഖ്യമന്ത്രിയായ യെദിയൂരപ്പ നവംബർ 19ന് രാജിവെച്ചു. പിന്തുണ പ്രഖ്യാപിച്ച ജെ.ഡി.എസ് പിൻവാങ്ങിയതോടെയായിരുന്നു ഇത്. ഇതിലും കുറഞ്ഞകാലം അധികാരത്തിലിരുന്നവർ ഉണ്ട്. 

ഹരീഷ് റാവത്ത്: ഒരുദിവസം
2016ൽ ഉത്തരാഖണ്ഡിൽ കോൺഗ്രസിെൻറ ഹരീഷ് റാവത്ത് രണ്ടാമതും മുഖ്യമന്ത്രി കസേരയിലിരുന്നത് ഒറ്റദിവസം മാത്രം. 2016 ഏപ്രിൽ 21 മുതൽ 22 വരെ. 2014 ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ഹരീഷ് റാവത്തിന് പിന്തുണ നൽകിയ എം.എൽ.എമാർ കൂറുമാറിയതോടെ 2016 മാർച്ച് 27ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വന്നു. എപ്രിൽ 21 ഉത്തരാഖണ്ഡ് ഹൈകോടതി രാഷ്ട്രപതിഭരണം റദ്ദാക്കി. ഇതോടെ ഹരീഷ് റാവത്ത് അധികാരത്തിൽ തിരിച്ചെത്തി. തൊട്ടടുത്ത ദിവസം ഹൈകോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. ഇതോടെ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം വന്നു. ഒരുദിവസം ഇരുന്ന് ഹരീഷ് ഭരണത്തിൽനിന്ന് പുറത്തായി. 
 

ജഗദംബിക പാൽ: 
രണ്ടുദിവസം

1998 ഫെബ്രുവരി 21ന് ഭൂരിപക്ഷം നഷ്ടമായ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ കല്യാൺസിങ് മന്ത്രിസഭയെ ഗവർണർ പിരിച്ചുവിട്ടു. തുടർന്ന് ലോക്താന്ത്രിക് കോൺഗ്രസ് നേതാവ് ജഗദംബിക പാൽ മുഖ്യമന്ത്രിയായി. എന്നാൽ, കല്യാൺസിങ് മന്ത്രിസഭയെ പുനഃസ്ഥാപിക്കാൻ ഫെബ്രുവരി 23ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടതോടെ ജഗദംബിക പാൽ പുറത്തായി. 

സതീഷ് പ്രസാദ് സിങ്: അഞ്ചുദിവസം
ബി.പി. മണ്ഡലിന് പിറകെ ബിഹാർ മുഖ്യമന്ത്രിയായ സതീഷ് പ്രസാദ് സിങ് അധികാരത്തിലിരുന്നത് അഞ്ചുദിവസം മാത്രം. 1968 ജനുവരി 28 മുതൽ ഫെബ്രുവരി ഒന്നുവരെയുള്ള ദിവസങ്ങളിലായിരുന്നു ഇത്. 

എസ്.സി. മരാക്: 13 ദിവസം
കോൺഗ്രസ് മുതിർന്ന നേതാവ് എസ്.സി. മരാക് മേഘാലയ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത് 13 ദിവസം. 1998 ലായിരുന്നു ഇത്. 1998 ഫെബ്രുവരി 27ന് അധികാരത്തിലേറിയ എസ്.സി. മരാക് മാർച്ച് 10ന് രാജിവെക്കേണ്ടിവന്നു. 
 

ജാനകി രാമചന്ദ്രൻ: 23 ദിവസം
എം.ജി. രാമചന്ദ്രെൻറ മരണത്തെ തുടർന്ന് 1988 ജനുവരി ഏഴിന് ജാനകി രാമചന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. 23 ദിവസത്തിനപ്പുറം ഇവർക്ക് അധികാരത്തിൽ തുടരാനായില്ല. വിശ്വാസ വോെട്ടടുപ്പിൽ വിജയിച്ചുവെങ്കിലും കേന്ദ്രസർക്കാർ നിയമസഭ പിരിച്ചുവിടുകയായിരുന്നു. 

യെദിയൂരപ്പക്ക് അഞ്ചാം വിശ്വാസ വോട്ട്
2007 നവംബർ: ജെ.ഡി.എസുമായുള്ള സഖ്യം തകർന്നതോടെ വിശ്വാസവോെട്ടടുപ്പ്. പരാജയപ്പെട്ടതോടെ ഏഴുദിവസത്തെ ഭരണത്തിന് അന്ത്യം. 
 2008 ജൂൺ: കേവലഭൂരിപക്ഷത്തിന് മൂന്നു എം.എൽ.എമാരുടെ കുറവ്. കുപ്രസിദ്ധമായ ‘ഒാപറേഷൻ താമര’യിലൂടെ എം.എൽ.എമാരെ ചാക്കിലാക്കി യെദിയൂരപ്പ വിശ്വാസവോട്ട് മറികടന്നു 
 2010 ഒക്ടോബർ 11:  ബി.ജെ.പി സർക്കാറിലെ 18 പേർ പിന്തുണ പിൻവലിച്ചു. ഇടക്കാല സ്പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ 16 എം.എൽ.എമാരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷം മറികടക്കാൻ യെദിയൂരപ്പക്ക് വഴിയൊരുക്കി. 
 2010 ഒക്ടോബർ 14:  എം.എൽ.എമാരെ അയോഗ്യരാക്കിയത് തടഞ്ഞ ഹൈകോടതി ഉത്തരവിനു ശേഷം വീണ്ടും വിശ്വാസവോെട്ടടുപ്പിൽ വിജയം. 
2018 മേയ് : 104 അംഗങ്ങളുമായി കേവല ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദിയൂരപ്പ വിശ്വാസേവാെട്ടടുപ്പിനു മുേമ്പ രാജിവെച്ചൊഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeduriyappamalayalam newsKarnataka election
News Summary - Yeduriyappa short term chirf minister in second time-India news
Next Story