മംഗളൂരു വെടിവെപ്പ്: നിലപാട് മാറ്റി യെദിയൂരപ്പ; നഷ്ടപരിഹാരം ഉടനില്ല
text_fieldsമംഗളൂരു: നഗരത്തിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന മുൻ ന ിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കൊല്ലപ്പെട്ടവർക്ക് പ്രതിഷേധങ്ങളുടെ ഭാഗമായുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ മാത്രമേ നഷ്ടപരിഹാരം നൽകു എന്നാണ് യെദിയൂരപ്പയുടെ പുതിയ നിലപാട്.
പ്രതിഷേധങ്ങൾക്കിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു യെദിയൂരപ്പയുടെ പ്രഖ്യാപനം. ഇതിൽ നിന്നാണ് മുഖ്യമന്ത്രി പിന്നാക്കം പോയത്. അക്രമസംഭവങ്ങളിൽ സി.ഐ.ഡി, മജിസ്റ്റീരിയൽ അന്വേഷണങ്ങൾ കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
നൗഷിൻ, ജലീൽ എന്നിവരാണ് വ്യാഴാഴ്ച നടന്ന പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്. ഇരുവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് സാക്ഷി മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.