െയദിയൂരപ്പ 1800 കോടി രൂപയോളം കോഴ നൽകി; ഡയറിക്കുറിപ്പ് പുറത്തുവിട്ട് 'കാരവൻ’ മാഗസിൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി കേന്ദ്ര കമ്മിറ്റിക്കും മുതിർന്ന നേതാക്കളായ എൽ.കെ. അ ദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രാ ജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർക്കും മുൻ കർണാടക മുഖ്യമന്ത് രി ബി.എസ്. െയദിയൂരപ്പ 1800 കോടി രൂപയോളം കോഴ നൽകിയതിെൻറ ഡയറിക്കു റിപ്പ് ‘കാരവൻ’ മാഗസിൻ പുറത്തുവിട്ടു. ബി.ജെ.പി നേതാക്കൾക്ക് പുറമെ അ ംഗങ്ങൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടികൾ കോഴ നൽകിയ തിെൻറ കണക്കുകൾ അടങ്ങുന്ന ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടു ത്ത് രണ്ട് വർഷമായിട്ടും അന്വേഷണം നടത്താത്തതിനിടയിലാണ് ‘കാരവ ൻ’ ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
കർണാടക നിയമസഭയുടെ 2009ലെ ഡയറിയിൽ സ്വന്തം കൈപ്പടയിലാണ് യെദിയൂരപ്പ കൊടുത്ത കോടികളുടെ കണക്കുകളത്രയും രേഖപ്പെടുത്തിയതെന്ന് കാരവൻ റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടി രൂപയും ജഡ്ജിമാർക്ക് 250 കോടി രൂപയും അരുൺ ജെയ്റ്റ്ലി, നിതിൻ ഗഡ്കരി എന്നിവർക്ക് 150 കോടി രൂപ വീതവും രാജ്നാഥ് സിങ്ങിന് 100 കോടി രൂപയും എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി രൂപ വീതവും കൊടുത്തതായി ഡയറിയിലുണ്ട്. ഗഡ്കരിക്ക് ആദ്യം കൊടുത്ത 150 കോടി രൂപ കൂടാതെ മകെൻറ വിവാഹ ചടങ്ങിന് 10 കോടി രൂപ വേറെ നൽകിയെന്നും ഡയറിയിലുണ്ട്. തെൻറ കേസ് നടത്തുന്ന അഭിഭാഷകർക്ക് ഫീസിനത്തിൽ 50 കോടി രൂപ നൽകിയതായും യെദിയൂരപ്പ രേഖപ്പെടുത്തിയിട്ടുണ്ട്.
2008 േമയ് മുതൽ 2011 ജൂലൈ വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ സ്വന്തം ഡയറിയിലെ 2009 ജനുവരി 17െൻറ പേജിലാണ് ബി.ജെ.പി നേതാക്കൾക്ക് കൊടുത്ത കോടികളുടെ കോഴക്കണക്ക് എഴുതിവെച്ചത്. കോഴ കൊടുത്ത ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകൾ എഴുതിയിട്ടില്ല. രേഖ വ്യാജമാണെന്ന്ബി.ജെ.പി പ്രതികരിച്ചപ്പോൾ ഡയറിക്കുറിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.കോടികളുടെ കോഴ വിവരമുള്ള യെദിയൂരപ്പയുടെ ഡയറി തങ്ങൾക്ക് ലഭിച്ച വിവരം 2017ൽ ആദായനികുതി വകുപ്പ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ അറിയിച്ചിരുന്നുവെങ്കിലും അേന്വഷണത്തിനോ തുടർ നടപടിക്കോ അദ്ദേഹം അനുമതി നൽകിയില്ല.
2017ൽ ലഭിച്ച ഡയറിയിൽ തുടർ നടപടിയെടുക്കാതെ എന്തുെകാണ്ടാണ് മോദി സർക്കാർ അടയിരിക്കുന്നതെന്ന് കാരവൻ മാഗസിെൻറ എഡിറ്റർമാരിലൊരാളായ ഹർതോഷ് സിങ് ബാൽ ചോദിച്ചു. വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ടി.ബി.ടി) വിശദീകരണക്കുറിപ്പിറക്കി. ആദായനികുതി വകുപ്പിന് കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ കൈമാറിയ രേഖയാണിതെന്നും ഒരു ഡയറിയുടെ പകർപ്പാണെന്നും ഒറിജിനൽ അല്ലെന്നും സി.ടി.ബി.ടി പറയുന്നു.
ആരോപണം തെറ്റ്; മാനനഷ്ടക്കേസ് നൽകും -യെദിയൂരപ്പ
ബംഗളൂരു: രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ടാണ് കോൺഗ്രസ് തനിക്കെതിരെ 1800 കോടിയുടെ അഴിമതിയാരോപണം ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചു. ഇൗ ആരോപണങ്ങൾ മുമ്പും തനിക്കെതിരെ ഉന്നയിച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആ രേഖയും ൈകയെഴുത്തും ഒപ്പും വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നാടിനു മുന്നിൽ കോൺഗ്രസിന് വികസന കാര്യങ്ങളൊന്നും ചർച്ച ചെയ്യാനില്ല. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുെടയും ജനകീയത കണ്ട് വിറളിപിടിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പിനുമുേമ്പ പരാജയം സമ്മതിച്ചതിെൻറ തെളിവാണ് തനിക്കെതിരായ അഴിമതി ആരോപണമെന്നും യെദിയൂരപ്പ പറഞ്ഞു.
കോഴയിടപാട് ലോക്പാൽ അന്വേഷിക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ബി.ജെ.പിയുടെ കേന്ദ്രനേതാക്കൾക്കും ജഡ്ജിമാർക്കും മറ്റുമായി 1800 കോടി രൂപ കോഴ നൽകിയെന്ന യെദിയൂരപ്പ ഡയറിക്കുറിപ്പുകൾ സംബന്ധിച്ച അന്വേഷണം അഴിമതി നിരോധന സംവിധാനമായ ലോക്പാലിന് കൈമാറണമെന്ന് കോൺഗ്രസ്.
യെദിയൂരപ്പയും അടുത്തിടെ അന്തരിച്ച മുൻമന്ത്രി അനന്ത്കുമാറും പണമിടപാട്, ഡയറിക്കാര്യങ്ങൾ സംസാരിക്കുന്നതിെൻറ വിഡിയോ പുറത്തുവിട്ടുകൊണ്ട്, കോഴയിടപാടിനെക്കുറിച്ച് 2017 ഫെബ്രുവരിയിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 1000 കോടിരൂപ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് നൽകിയതായും അതിൽ പറഞ്ഞിരുന്നു. ഇത് അനന്ത്കുമാറോ യെദിയൂരപ്പയോ നിഷേധിച്ചില്ലെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഡയറി ആദായനികുതി വകുപ്പിെൻറ റെയ്ഡിൽ പിടിച്ചെടുത്തു. നേതാക്കൾക്ക് നൽകിയ പണത്തിെൻറ കണക്കുകൾ യെദിയൂരപ്പയുടെ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്. ഒാരോ പേജിലും ഒപ്പുവെച്ചിട്ടുണ്ട്. ഇൗ ഡയറി ഇപ്പോൾ പുറത്തുവന്നതെങ്ങനെയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. അതിലെ ഒപ്പ് യെദിയൂരപ്പയുടേതാണോ, 1800 കോടി രൂപ ആർക്കൊക്കെ വിതരണം ചെയ്തു, ആരിൽ നിന്നൊക്കെ കിട്ടി, ആരാണ് കോഴയിടപാടിെൻറ പ്രധാന ഉത്തരവാദി തുടങ്ങിയ കാര്യങ്ങൾ ബി.ജെ.പി നേതൃത്വം വിശദീകരിക്കണം. കേന്ദ്ര നേതൃത്വത്തിനാണ് പണം കിട്ടിയതെന്നിരിക്കേ, പ്രധാനമന്ത്രി നേരന്ദ്ര മോദി അന്വേഷണം നേരിടാൻ തയാറാകണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
പിന്നിൽ ശിവകുമാർ -ബി.ജെ.പി
ന്യൂഡൽഹി: യെദിയൂരപ്പ ഡയറി നുണകളുെട വലയാണെന്നും അതിനുപിന്നിൽ കോൺഗ്രസ് നേതാവ് ശിവകുമാറാണെന്നും ബി.ജെ.പി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യെദിയൂരപ്പ ഡയറി എഴുതാറില്ലെന്ന് അദ്ദേഹം തെന്ന വ്യക്തമാക്കിയതാണ്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.