Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yechuri
cancel

ന്യൂഡൽഹി: പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തിയും ഇൻറർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും സർക്കാർ നടത്തുന്ന അതിക്രമം രാജ്യത്തെ അടിയന്തരാവസ്ഥയേക്കാൾ വഷളായ സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. എന്നിരുന്നാലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
അടിയന്തരാവസ്ഥക്കെതിരെ പോരാടി ജനാധിപത്യം പുനഃസ്ഥാപിച്ച ഒരു തലമുറയാണ് തങ്ങളുേടതെന്ന് പറഞ്ഞ യെച്ചൂരി, രാജ്യം ഏകാധിപത്യത്തിലേക്ക് രൂപാന്തരണം പ്രാപിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ പ്രക്ഷോഭം നയിച്ച െയച്ചൂരിയും ഡി. രാജയും അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

‘‘ലോകത്തുതന്നെ ഏറ്റവുമധികം ഇൻറർനെറ്റ് നിഷേധിക്കുന്ന നാണക്കേടിലേക്ക് ഇന്ത്യ നീങ്ങിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ജനാധിപത്യ പ്രതിഷേധങ്ങളെ ഈ രൂപത്തിൽ അടിച്ചമർത്തുന്നത് അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പുചെയ്യാൻ അനുവദിക്കില്ല എന്ന യുവജനങ്ങളുടെ നിശ്ചയദാർഢ്യമാണ് പ്രതിഷേധത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇത് ഒറ്റപ്പെട്ടതല്ല, തുടരാൻ പോകുന്ന പ്രതിഷേധമാണ്’’ -യെച്ചൂരി പറഞ്ഞു.

പൗരത്വനിയമത്തെ എതിർത്ത മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് വ്യക്തമാക്കിയ സി.പി.എം ജനറൽ സെക്രട്ടറി, പാർലമെൻറിൽ പൗരത്വ ബില്ലിനെ അനുകൂലിച്ചവർപോലും ഇപ്പോൾ അതിനെ എതിർക്കുകയാണെന്നും അവകാശപ്പെട്ടു. പൗരത്വ നിയമത്തിെനതിരായ പ്രക്ഷോഭം മതത്തിെൻറ പേരിലല്ലെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. ‘‘പൗരത്വം മതത്തിെൻറ അടിസ്ഥാനത്തിലല്ല എന്നത് മനസ്സിലാക്കാത്ത ബി.ജെ.പി സർദാർ പട്ടേലിെൻറ പാരമ്പര്യത്തിന് എതിരായി പ്രവർത്തിക്കുകയാണ്. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഭരണഘടനയെ അട്ടിമറിക്കുകയാണ്. പ്രക്ഷോഭരംഗത്ത് ലഭിക്കുന്ന സ്വീകാര്യത ഇടതു പാർട്ടികളെ ആവേശം കൊള്ളിക്കുന്നു’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSithram yechuri
News Summary - Yechury on CAA protest-India news
Next Story