പൗരത്വഭേദഗതി ബിൽ ലോക്സഭ പാസാക്കിയിട്ട് ഇന്ന് ഒരു മാസം
text_fieldsപൗരത്വ ഭേദഗതി നിയമവും നിർദിഷ്ട ദേശീയ പൗരത്വപ്പട്ടികയും (എൻ.ആർ.സി) മതപരമായ വി വേചനം പുലർത്തുന്നതോ തുല്യതയുടെ ഭരണഘടനാ സങ്കൽപങ്ങൾക്ക് എതിരുനിൽക്കുന്നതോ അ ല്ലെന്ന് ലോകരാജ്യങ്ങൾക്കു മുമ്പിൽ സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. അഥവാ, രാജ്യത്തിനകത്തു മാത്രമല്ല ആഗോളതലത്തിലും മതേതര ജനാധിപത്യ പാരമ്പര്യത്തിെൻറ പെ രുമ തകർത്തു നിൽക്കുകയാണ് മോദി സർക്കാർ. ആഗോള തലത്തിൽ ഇന്ത്യ ഒറ്റപ്പെട്ട സ്ഥിതി.
ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരണം നടത്തിവരുന്ന കാര്യം കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാറാണ് വെളിപ്പെടുത്തി യത്. എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. അതാതിടത്തെ ഭരണനേതാക്കളെ കണ്ട് പൗരത്വ ഭേദഗതി നിയമെത്തക്കുറിച്ചും പട്ടികയെക്കുറിച്ചും വിശദീകരിക്കണം. രവീഷ്കുമാറിെൻറ വാക്കുകളിൽ അതിെൻറ കാതൽ ഇങ്ങനെയാണ്:
‘‘പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന നടപടി ത്വരിതപ്പെടുത്താനുള്ളതാണ് പൗരത്വ ഭേദഗതി നിയമം. അതിൽ മതപരമായ വിവേചനം ആരോപിക്കുന്നതിൽ കഴമ്പില്ല.
പൗരത്വത്തിന് അപേക്ഷിക്കാൻ മറ്റു സമുദായങ്ങളിൽപെട്ടവർക്ക് നിലവിലുള്ള അവസരങ്ങളെ ഇത് ബാധിക്കുന്നില്ല. ഒരു മതവിഭാഗത്തിൽ പെട്ടയാളുടെയും പൗരത്വം ഭേദഗതിനിയമം വഴി എടുത്തുകളയുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തിരുത്തുന്നതല്ല ഭേദഗതി നിയമം. ദേശീയ പൗരത്വപ്പട്ടികയുടെ കാര്യമെടുത്താൽ, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് നടന്നു വരുന്നത്. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്.’’
ഈ വിശദീകരണങ്ങൾക്കപ്പുറത്തെ ബോധ്യത്തിൽനിന്നാണ് നേരേത്ത ഐക്യരാഷ്ട്ര സഭയും യു.എസ്, ബ്രിട്ടൻ തുടങ്ങി ഒട്ടേറെ പ്രമുഖ രാജ്യങ്ങളും മോദിസർക്കാറിെൻറ നടപടിയെ വിമർശിച്ചത്; തിരുത്തണമെന്ന് അഭ്യർഥിച്ചത്. പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാക്കിയത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെൻറ മതനിരപേക്ഷ ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാണെന്ന് ലോകം തിരിച്ചറിയുന്നു. ഏറ്റവുമൊടുവിലായി ബഹ്റൈനും നിലപാട് തിരുത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നു.
ബംഗ്ലാദേശ് ഭരണകൂടവും ഈ ഭേദഗതി നിയമത്തിനെതിരെ തിരിഞ്ഞു. ഗുവാഹതിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ, ജപ്പാൻ പ്രധാനമന്ത്രിമാരുടെ ഉച്ചകോടി തല സംഭാഷണങ്ങൾ അനിശ്ചിതമായി മാറ്റിവെക്കേണ്ടി വന്നു. ആഗോളതലത്തിൽ ഹിന്ദുത്വ രാഷ്ട്രമെന്ന നിലയിലേക്ക് ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിെൻറ മുഖച്ഛായ മാറിപ്പോയതിെൻറ ബാക്കിയാണിത്.
എൻ.ഡി.എയിൽ വിള്ളൽ
പൗരത്വ ഭേദഗതി നിയമം പാർലമെൻറ് പാസാക്കിയിട്ട് ഒരു മാസം തികയും മുേമ്പ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ വലിയ വിള്ളലുകൾ. ഭേദഗതി നിയമം ബില്ലിനെ പാർലമെൻറിെൻറ ഇരുസഭകളിലും പിന്തുണച്ച സഖ്യകക്ഷികളും അനുഭാവികളും ഇന്ന് ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ഒപ്പമല്ല. 13 ബി.ജെ.പി സഖ്യകക്ഷികളിൽ 10 പേരും ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി)ക്ക് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കാൻ പിന്തുണച്ച ശിരോമണി അകാലിദൾ, അസം ഗണപരിഷത്, നാഗാലാൻഡ് പീപ്ൾസ് ഫ്രണ്ട് എന്നീ സഖ്യകക്ഷികൾ ഇന്ന് ആ ഭേദഗതി നിയമത്തിനെതിരാണ്. ബിഹാറിലെ ബി.ജെ.പി സഖ്യകക്ഷികളായ നിതിഷ്കുമാറിെൻറ ജനതാദൾ-യുവും രാംവിലാസ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയും ചോദ്യങ്ങളെ നേരിടുന്നത് ‘ഏത് എൻ.ആർ.സി, എന്ത് എൻ.ആർ.സി’ എന്ന മട്ടിലാണ്.
ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദളും എൻ.ആർ.സിയെ തള്ളിപ്പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി എന്നിവരും മറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.