ഡൽഹി വംശീയാതിക്രമം: ഭവനനിർമാണവും വിദ്യാഭ്യാസവും വനിത ലീഗ് ഏറ്റെടുക്കും
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ ആക്രമണങ്ങൾക്കിരയായ ശിവ് വിഹാറിലെ അഞ് ചു കുടുംബങ്ങളുടെ വീടുകൾ പുനരുദ്ധരിക്കാനും ഒമ്പതു വിദ്യാർഥികളുടെ വിദ്യാഭ്യാസം ഏ റ്റെടുക്കാനും വനിത ലീഗ് തീരുമാനിച്ചു.
ആക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച വനി ത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി അഡ്വ.പി.കുൽസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുനരധിവാസ പദ്ധതിയുെട ഭാഗമായി ഇവ ഏറ്റെടുത്തത്. സംസ്ഥാന ഭാരവാഹികളായ റോഷ്നി ഖാലിദ് കണ്ണൂർ, സറീന ഹസീബ്, സബീന മറ്റപ്പള്ളി, ബ്രസീലിയ ശംസുദ്ദീൻ, കോഴിക്കോട് ജില്ല സെക്രട്ടറി ടി.കെ. സീനത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശിവ് വിഹാറിൽ കലാപകാരികൾ തകർത്ത വീടുവിട്ട് ഇന്ദ്രവിഹാറിൽ അഭയം തേടിയ ഫാറൂഖ് ഖാൻ, മുഹമ്മദ് ഇസ്ലാം, സൽമാൻ ഖാൻ, മുഹമ്മദ് ഹുസൈൻ, സൽമാൻ ഖാൻ എന്നിവരുടെ വീടുകളുടെ പുനരുദ്ധാരണവും ഇവരുടെ മക്കളുടെ വിദ്യാഭ്യാസ െചലവുമാണ് ഏറ്റെടുത്തത്. അഭയം തേടിയവരിൽ അഞ്ചു കുടുംബങ്ങളിലെ കുട്ടികളിൽ എസ്.എസ്.എൽ.സി വിദ്യാർഥിനിയുമുണ്ട്. ഇൗ കുട്ടിയുടെ ഹാൾ ടിക്കറ്റുൾപ്പെടെ വീട്ടുകാരുടെ എല്ലാ രേഖകളും കത്തിനശിച്ചിരുന്നു.
ജാഫറാബാദ്, ഗോകുൽപുരി, ചാന്ദ്ബാഗ്, മുസ്തഫ ബാദ്, ശിവ് വിഹാർ എന്നിവിടങ്ങളിൽ ആക്രമണത്തിനിരയായ കുടുംബങ്ങളെയും തകർത്ത ഫാറൂഖിയ, ഒൗലിയ, മദീന പള്ളികളും സംഘം സന്ദർശിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, വൈസ് പ്രസിഡൻറ് അഡ്വ.വി.കെ. ഫൈസൽ ബാബു, ഡൽഹി കെ.എം.സി.സി പ്രസിഡൻറ് അഡ്വ. ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറുമാരായ പി.വി.അഹമ്മദ് സാജു, സിറാജ് നദ്വി, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീം, ട്രഷറർ ഖാലിദ് റഹ്മാൻ എന്നിവരും വനിത ലീഗ് നേതാക്കളോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.